എരുമേലി: നായ്ക്കളുടെ പേവിഷ നിയന്ത്രണപദ്ധതി എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് തുടങ്ങും. ഗ്രാമപഞ്ചായത്ത്, ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ എട്ടുപഞ്ചായത്തുകളില്‍ ഒറ്റദിവസം പദ്ധതി തുടങ്ങിയ വിജയത്തിലെത്തിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് കുത്തിവയ്പ് എടുക്കുന്നതോടൊപ്പം പഞ്ചായത്തില്‍ നിന്നും ലൈസന്‍സും വാങ്ങേണ്ടതാണ്. ഇതിനായി മരുന്നിന്റെ സൗജന്യവിലയായ 5 രൂപയാണ് ഈടാക്കുന്നത്.
വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷബാധ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ കാര്യത്തില്‍ മറ്റു നടപടികള്‍ വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ എരുമേലി, അതിരമ്പുഴ, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, വയലാ, വിജയപുരം ഗ്രാമപഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി ഒറ്റദിവസം നടപ്പാക്കുന്നത്.
എരുമേലി പഞ്ചായത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള 3 അംഗങ്ങളുടെ 7 സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. കാരിത്തോട് പള്ളി- കനകപ്പലം മേഖല, കൊടിത്തോട്ടം -പാക്കാനം മേഖല, പൂതക്കുഴി- മരോട്ടിച്ചുവട്-ചേനപ്പാടി മേഖല, കണമല- മുക്കൂട്ടുതറ- ഇടകടത്തി മേഖല, തുമരംപാറ- മുട്ടപ്പള്ളി മേഖല, മൂക്കന്‍പെട്ടി- മൂലക്കയം- എയ്ഞ്ചല്‍വാലി മേഖല, പാണപിലാവ്- എരുത്വാപ്പുഴ- എഴുകുമണ്ണ് മേഖല എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വിവരങ്ങള്‍ക്ക് 9447128037 നമ്പരില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷ്, അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജോസ് ഇ. ഫിലിപ്പ്, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി തോമസ് എബ്രഹാം, എരുമേലി സീനിയര്‍ വെറ്റിനറി സര്ജന് ഡോ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സാമൂഹ്യ ക്ഷേമവിഭാഗം ചെയര്‍പേഴ്സണ്‍ ജിജിമോള്‍ സജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: