ന്യൂദല്‍ഹി: ടൂറിസ്റ്റ് ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഓള് ഇന്ത്യാ പെര്‍മിറ്റ് നല്കുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സിനും ആശ്വാസം പകരുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദീര്‍ഘദൂര ടൂറിസ്റ്റ് വാഹനങ്ങള്‍ക്കാണ് നാഷണല്‍ പെര്‍മിറ്റ് നല്‍കുന്നത്. ഇതനുസരിച്ച് വര്‍ഷത്തില്‍ ഒരു തുക അടക്കണം. അതത് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അടച്ചുകൊണ്ടിരിക്കുന്നതിന് പകരമാണിത്.
ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ 36-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സാധാരണ ടൂറിസിറ്റ് ബസുകള്‍ക്ക് വര്‍ഷത്തില്‍ 50,000 രൂപ അടച്ചാല്‍ ദേശീയ പെര്‍മിറ്റ് ലഭിക്കും. ലക്ഷ്വറി ടൂറിസ്റ്റ് ബസുകള്‍ക്ക് 75,000 രൂപയും സൂപ്പര്‍ ലക്ഷ്വറി ബസുകള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് വര്‍ഷത്തില്‍ അടക്കേണ്ടത്.
തമിഴ്നാട്, കേരളം, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്. ഇത്തരം വാഹനങ്ങളില്‍ നിന്നും നിലവില്‍ ലഭിച്ചു വരുന്നവരുമാനം കുറയുമെന്നതാണ് എതിര്‍പ്പിന് കാരണം.
കേന്ദ്ര പദ്ധതിയനുസരിച്ച് ഒരുതവണ നാഷണല്‍ പെര്‍മിറ്റ് ഫീസ് വാങ്ങി കഴിഞ്ഞാല്‍ അത് സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു പ്രത്യേക അനുപാതത്തില്‍ നല്കുവാനാണ് തീരുമാനം. ഇത് മൂലം ഒരു സംസ്ഥാനത്തിന്റെയും വരുമാനം നഷ്ടപ്പെടുന്നില്ല.
പെര്‍മിറ്റ് ഫീസ് വാഹന ഉടമ അടച്ചു കഴിഞ്ഞാല്‍ ഓരോ സംസ്ഥാനത്തിന്റെയും വിഹിതം ഏഴ് ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് ഗതാഗത സെക്രട്ടറി വിജയ് ചിബര്‍ പറഞ്ഞു. നാഷണല്‍ പെര്‍മിറ്റ് ട്രക്കുകളുടെ കാര്യത്തില്‍ ഈ സംവിധാനം വിജയമായിരുന്നു. ഇപ്പോള്‍ ഓരോ സംസ്ഥാനങ്ങളിലെയും നികുതി സംവിധാനം വ്യത്യസ്തമാണ്. ഇത് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് പുതിയ പെര്മിറ്റ്സംവിധാനത്തിന് രൂപം നല്കപ്പെട്ടിരിക്കുന്നത്.
വാര്‍ഷിക ശരാശരി ഫീസ് 50,000 രൂപയാണ്. മൊത്തം ഒരു ലക്ഷംവാഹനങ്ങളില് നിന്നായി 500 കോടിയുടെ വരുമാനമാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിലൂടെ 298 കോടയുടെ വരുമാനമാണ് ലഭിക്കുന്നത്. പുതിയ ഫോര്‍മുല അനുസരിച്ച് സംസ്ഥാനവിഹിതം കൂടുകയും നികുതി വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: