ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ ബിജെപിയുടെ മാനനഷ്ടക്കേസ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്ന കേജ്രിവാളിന്റെ നടപടിക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ദല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും 5000 കള്ളവോട്ടുകള്‍ ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എംഎല്‍എമാര്‍ക്ക് ബിജെപി നേതാക്കള്‍ നല്‍കിയെന്നായിരുന്നു കേജ്രിവാളിന്റെ പ്രസ്താവന.
യാതൊരു തെളിവുകളുമില്ലാതെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ആംആദ്മി പാര്‍ട്ടി നേതാവിനെതിരെ മാനനഷ്ടക്കേസ് നല്കുവാന് തീരുമാനിച്ചതെന്ന് ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റ് സതീഷ് ഉപാധ്യായ പറഞ്ഞു. അഡ്വ, നീരജ് മുഖേനയാണ് ബിജെപി നോട്ടീസ് അയച്ചിരിക്കുന്നത്.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ക്കെതിരെ പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അയ്യായിരം കള്ളവോട്ടുകള്‍ ഓരോ മണ്ഡലത്തിലും ലഭിക്കുന്നതിന് ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവ് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു കേജ്രിവാളിന്റെ ആക്ഷേപം. കള്ളവോട്ടിന് 1,500 രൂപയാണ് വില. എഎപി വോട്ട് നഷ്ടമാക്കുന്നതിന് 200 രൂപയാണ് നല്‍കുന്നത് എന്നിങ്ങനെയായിരുന്നു കേജ്രിവാളിന്റെ ജല്പനം.
കേജ്രിവാളിന്റെ വിടുവായിത്തത്തിന് പ്രതികരിക്കുന്നില്ല. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പ്രശ്നത്തെ ലഘൂകരിച്ച് കാണുവാന്‍ സാധിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: