പത്തനംതിട്ട: ഓമല്ലൂരില്‍ കോളേജ് വിദ്യാര്‍ഥിനി ആതിര മരണപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി.ചെറുകോല്‍ മേലേടത്ത് വീട്ടില്‍ അനൂപ് (29) നെയാണ് അന്വേഷണ സംഘം പടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറായി.
വടശ്ശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നകുമാറിന്റെ മകള്‍ ആതിര (18) കഴിഞ്ഞ പത്തിനാണ് മരിച്ചത്. അച്ഛന്റെ സഹോദരന് പത്തനംതിട്ട ഡിസിസി ഓഫീസ് സെക്രട്ടറി വത്സലന്റെ വീട്ടില്‍വെച്ചാണ് മന്ത്രവാദത്തിനിടെ മരിച്ചത്. സന്നി രോഗത്തിന് ചികിത്സയെന്ന പേരില്‍ നടത്തിയപൂജകള് ആതിരയുടെ ആരോഗ്യത്തെ ബാധിച്ചു.
കര്‍പ്പൂരം കത്തിച്ചുണ്ടായ പൊള്ളല്‍ ശരീരമാസകലം ഉണ്ടായിരുന്നു. ഇതിലൂടെയുണ്ടായ 46 മുറിവുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മരണത്തിന് ആക്കം കൂട്ടി. നേരത്തെ കേസില്‍ വത്സലന്‍, മിതോഷ് , ആതിരയുടെ അച്ഛന് പ്രസന്നന്, ആതിരയുടെ അമ്മ ഉഷാകുമാരി, വത്സലന്റെ സഹോദരി ഭര്‍ത്താവ് വിക്രമന് എന്നിവരെ അറസ്റ്റ്ചെയ്തിരുന്നു.
മിതോഷിന്റെ നേതൃത്വത്തിലാണ് പൂജകള്‍ നടത്തിയത്. ഇയാളുടെ സഹായിയാണ് ഇന്നലെ കസ്റ്റഡിയിലായ അനൂപ്. സംഭവത്തിന് ശേഷം അനൂപ് ഒളിവിലായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശുഭാനന്ദാശ്രമ വിശ്വാസികളാണ് ആതിരയുടെ കുടുംബം. റാന്നി സെന്റ്തോമസ് കോളേജ് ബികോം വിദ്യാര്‍ഥിനിയായിരുന്നു ആതിര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: