ന്യൂദല്‍ഹി: എയര്‍സെല്‍- മാക്സിസ് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്് സിബിഐ പ്രത്യേക കോടതി സമന്‍സ് അയച്ചു. ദയാനിധി മാരന്, സഹോദരന് കലാനിധി മാരന്, അുനന്ദകൃഷ്ണന്, അഗസ്റ്റസ് റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ മാര്‍ച്ച് രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിബിഐ പ്രത്യേക കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
കേസിലെ എട്ടു പ്രതികളില്‍ അഞ്ചുപേര്‍ വിദേശത്തായതിനാലാണ് കോടതിയില്‍ ഹാജരാകുന്നതിനുള്ള കാലാവധി മാര്‍ച്ച് രണ്ടുവരെ നീട്ടികൊണ്ട് ഉത്തരവിട്ടത്. ടുജി സ്പെക്ട്രം കേസിലെ അന്വേഷണം നേരിടുന്നതിനിടയാണ് എയര്‍സെല്‍- മാക്സിസ് കേസില്‍ കോടതിയില്‍ നേരിട്ടെത്താന്‍ ദയാനിധി മാരന് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
എയര്‍സെല്‍ കമ്പനി കൈമാറ്റം നടത്തുന്നതില്‍ ദയാനിധി മാരന് അനന്ദകൃഷ്ണന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നതാണ് ദയാനിധി മാരനെതിരെയുള്ള കുറ്റം. എയര്‍സെല്‍ ഉടമ ശിവശങ്കരന് നല്കിയ പാരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിവരുന്നത്.
ഇത് പ്രകാരം ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സണ്‍ ഡയറക്ട് ടിവി, ബ്രിട്ടണ് കേന്ദ്രമായുള്ള ആസ്ട്രോ ഓള് ഏഷ്യ നെറ്റ്വര്ക്സ്, മാക്സിസ് കമ്മ്യൂണിക്കേഷന്‍സ് ബെര്‍ഹാദ് ഓഫ് മലേഷ്യ, സൗത്ത് ഓഷ്യ എന്റര്‍ടെയിന്‍മെന്റ് ഹോള്‍ഡിംങ്സ് ഓഫ് മൗറീഷ്യസ്, എന്നിവര്‍ക്കെതിരേയും ആഗസ്റ്റ് 29ന് സമര്‍പ്പിച്ച കുറ്റപത്രപ്രകാരം കോടതി മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ പ്രതികളെ വിചാരണ ചെയ്യുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചതായി സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഫയല്‍ചെയ്തിരിക്കുന്നത്. സിബിഐ സമര്‍പ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കൃഷ്ണന്, മാര്‍ഷന്‍ എന്നിവര്‍ രാജ്യത്തിനു പുറത്താണ് താമസിക്കുന്നത്. കൂടാതെ ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ആസ്ട്രോ ഓള് ഏഷ്യ നെറ്റ്വര്ക്സ്, മാക്സിസ് കമ്മ്യൂണിക്കേഷന്‍സ് ബെര്‍ഹാദ് ഓഫ് മലേഷ്യ, സൗത്ത് ഏഷ്യന്‍ എന്റര്‍ടെയിന്‍മെന്റ് ഹോള്‍ഡിംങ്സ് ഓഫ് മൗറീഷ്യസ് എന്നിവര്‍ വിദേശ കമ്പനികള്‍ ആയതിനാലും വിചാരണക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: