ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാമെന്ന് സുപ്രീം കോടതി. ലഫ്റ്റനന്റ് ഗവര്‍ണര്‍ മുന്നോട്ട് വച്ച ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ദല്‍ഹിയിലെ സര്‍ക്കാര്‍ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്തമാസം പതിനൊന്നിലേക്ക് മാറ്റി വച്ചു.
ഡിസംബറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ നിലവില്‍ വന്നെങ്കിലും 46 ദിവസത്തിനു ശേഷം അവര്‍ രാജിവച്ചു. ജന്‍ലോക്പാല്‍ ബില്ല് നിയമസഭയില്‍ പാസാക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 സീറ്റായിരുന്നു ലഭിച്ചത്. എന്നാല്‍ മൂന്നു എംഎല്‍എമാര്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ അംഗബലം 28 ആയി കുറഞ്ഞിട്ടുണ്ട്. ദല്‍ഹിയിലെ മൂന്ന് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലങ്ങളില്‍ നവംബര്‍ 25ന് ജമ്മുവിലും ജാര്‍ഖണ്ഡിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. കൃഷ്ണനഗര്‍, തുഗ്ളക്കാബാദ്, മെഹ്റൗളി എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: