ന്യൂദല്‍ഹി: 2ജി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവരുടെ പേരിലുള്ള കുറ്റപത്രം പ്രത്യേക കോടതി സ്വീകരിച്ചു.
ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.അനധികൃതമായി 200 കോടി രൂപകൈക്കൂലിയായി കൈപ്പറ്റിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 120 ബി വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചനയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. 2 ജി ലൈസന്‍സ് ലഭിച്ചതിന് പ്രതിഫലമായി ഡിബി ഗ്രൂപ്പ് ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപ കൈക്കൂലി രൂപത്തില്‍ കടത്തിയെന്നാണ് കുറ്റപത്രത്തില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്.
കോടതി നവംബര്‍ 11ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും. സി.എ.ജി കണക്കുകള്‍ പ്രകാരം 2ജി സ്പെട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: