തിരുവനന്തപുരം: ബാര്‍ പ്രശ്നത്തിലെ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി യുഡിഎഫ് സര്‍ക്കാരിനേറ്റ കൂടം കൊണ്ടുള്ള അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
സര്‍ക്കാരിന്റെ മദ്യനയത്തിന് കോടതിയില്‍ നിന്നും ഇടയ്ക്കിടെ അടി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാര്‍ വിഷയം സര്‍ക്കാരിന്റെ നയമായിരുന്നില്ല. പുതിയ മദ്യ നയമെന്ന പേരില്‍ ഉമ്മന്‍ ചാണ്ടിയും കെപിസിസി അദ്ധ്യക്ഷന്‍ സുധീരനും തമ്മിലുള്ള ചക്കുളത്തി പോരാട്ടമാണ് നടന്നത്. സര്‍ക്കാരിന്റെ ഈ നീക്കമാണ് കോടതി പൂര്‍ണ്ണമായി തള്ളിക്കളഞ്ഞതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
പുതിയ മദ്യനയം നടപ്പിലാക്കുന്നതോടെ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ക്കും തൊഴിലാളികളുടെ ദുരിതങ്ങള്‍ക്കും നേരെ ഉമ്മന്‍ ചാണ്ടി കണ്ണടയ്ക്കുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: