കൊച്ചി: ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എം മാണിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആരോപണം അതീവഗുരുതരമാണെന്നും വിഎസ് വ്യക്തമാക്കി.
മദ്യനയം സംബന്ധിച്ച് തന്നെ ജനങ്ങള്‍ക്ക് വ്യക്തത നല്കാന് സര്‍ക്കാരിന് കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് കൈക്കൂലി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാര്‍ കോഴ വിഷയത്തില്‍
വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തുന്ന പ്രസ്താവനകളെ താന്‍ കാര്യമാക്കുന്നില്ല. മാണിയുടെ ആളായ ജോര്‍ജ് എന്തു പറയുമെന്ന് തനിക്കറിയാമെന്നും വി.എസ് പറഞ്ഞു. മന്ത്രി മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അവകാശം നഷ്ടമായിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: