കുടുംബങ്ങളിലെ നിത്യദുരിതങ്ങള്ക്കും അമ്മ പെങ്ങന്മാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ശാപവാക്കുകള്‍ക്കും സ്വതന്ത്ര ഭാരതത്തില്‍ കാരണമായത് മദ്യപാനവും ലൈംഗികാതിക്രമവുമാണ്. സമൂഹത്തില്‍ സൈ്വര ജീവിതം-സമാധാന ജീവിതം-ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളാണ്. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ തൊടുന്യായങ്ങള്കൊണ്ട് സകല ദുരിതങ്ങള്‍ക്കും വഴിവെക്കുന്നു.
അവര്‍ക്ക് മനുഷ്യാവകാശമെന്ന കൃത്രിമ പരിവേഷം നല്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി ഇടതു-വലതു മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി കേരളീയരെ കുടിപ്പിച്ചു ലക്കുകെട്ടു നടത്തിച്ചതിനു കുറ്റസമ്മതമല്ലേ ഇപ്പോഴത്തേ ‘മദ്യവിരുദ്ധ’ ആഭാസ പ്രകടനം? തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനു ജനങ്ങളുടെ മുന്നില്‍ ‘നല്ല പിള്ള’ ചമയാന്‍ മറ്റൊരു മാര്‍ഗവും സുധീരന് കണ്ടില്ല. അതില്‍ നാം സുധീരനെ അഭിനന്ദിക്കുക തന്നെ വേണം.
മദ്യരാക്ഷസന്മാരുടെ വിവിധമേഖലയിലെ ‘ബ്രോക്കര്‍മാര്‍’ പയറ്റിയതിന്പടി പത്തുവര്‍ഷം കൂടി ‘കുടിപ്പിക്കാന്‍’ അവസരം നല്കിയിരിക്കുന്നു ഈ അഭിനവ ‘മദ്യവിരുദ്ധര്‍.’ മാത്രമല്ല ഓണത്തിന് എല്ലാവരും ‘മദ്യപിച്ചു കുളമാക്കി’ മദ്യരാജാക്കന്മാരുടെ ഖജനാവ് നിറക്കണമെന്ന അമിത താല്‍പ്പര്യവും! ഇനി വന്‍കിടക്കാര്‍ക്കും കുടിക്കാനായി കേരളത്തിലെത്തുന്ന സ്വദേശി-വിദേശി സന്ദര്‍ശകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കുടിച്ചുല്ലസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ കച്ചവടം പൊടിപൊടിക്കാനാണിപ്പോള് ശ്രമം.
കേന്ദ്രസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്ന് കേരളം കയ്യൊഴിയുന്നു. മദനിക്കുവേണ്ടി ഐക്യകണ്ഠേന പ്രമേയം കേരള നിയമസഭ പാസാക്കി അത് കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കാമോ? നീല പ്രസിദ്ധീകരണങ്ങളേയും നീലച്ചിത്രങ്ങളേയും നീല കാസറ്റുകളേയും ഭാരതമൊട്ടു നിരോധിക്കാനുള്ള പ്രമേയവും ഐക്യകണ്ഠേന പാസാക്കി അയച്ചുകൊടുത്താല്‍ അക്രമങ്ങള്‍ കുറയും. മദ്യനിരോധനവും ‘നീല’ നിരോധനവും ഇവിടെ പ്രാവര്‍ത്തികമാകുമോ? മനസ്സും ദേഹവും ചിന്തയും ഫ്രഷായിട്ടുള്ളതത്രേ സ്വര്‍ഗം!
സി.എല്‍.എന്‍. സ്വാമി,
ചേലക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: