ന്യൂദല്‍ഹി: സച്ചിന് ടെണ്ടുല്‍ക്കറുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് ഗ്രെഗ് ചാപ്പല്‍ രംഗത്ത്. ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ ആത്മകഥ വ്യാഴാഴ്ച പ്രകാശനം ചെയ്യാനിരിക്കെയാണ് സച്ചിന്, ചാപ്പല്‍ വിവാദം
എന്നാല്‍ സച്ചിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചാപ്പല്‍ വ്യക്തമാക്കി.
താന്‍ ഒരിക്കല്‍ മാത്രമാണ് സച്ചിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയതെന്ന് ചാപ്പല്‍ വ്യക്തമാക്കുന്നു. അദ്ദേഹം പരിക്കേറ്റിരുന്ന കാലത്ത് സുഖവിവരം അന്വേഷിച്ചാണ് പോയത്.
2007 ലോകകപ്പിന് മുന്‍പ് ദ്രാവിഡിനെ നായക സ്ഥാനത്തു നിന്ന് മാറ്റി തന്നോട് ആ സ്ഥാനം ഏറ്റെടുക്കാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടിരുന്നതായി സച്ചിന് ആത്മകഥയില്‍ പറയുന്നു. തന്റെ വീട്ടിലെത്തിയാണ് ചാപ്പല്‍ ആവശ്യം ഉന്നയിച്ചത്.
ഒരുമിച്ച് നിന്നാല്‍ വര്‍ഷങ്ങളോളം നമുക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കാമെന്നും ചാപ്പല്‍ പറഞ്ഞതായി ആത്മകഥയില്‍ സച്ചിന് പറയുന്നു.ദ്രാവിഡിനോട് ചാപ്പല്‍ കാണിച്ച അവമതി തന്നെ അദ്ഭുതപ്പെടുത്തിയെന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചാപ്പല്‍-ഗാംഗുലി ശീതയുദ്ധത്തെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം, നായകനായിരിക്കേ നേരിട്ട മാനസിക പിരിമുറുക്കവും പുസ്തകത്തില്‍ വിഷയമാകുന്നുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: