കൊച്ചി: കൊച്ചിയില്‍ നടന്നത് മാവോയിസ്റ്റുകള്‍ സംഘടിപ്പിച്ച ചുംബനപ്രകടനമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതിനവര്‍ തിരഞ്ഞെടുത്തത് എല്‍ജിബിടി എന്ന സ്വവര്‍ഗാനുരാഗ ഗ്രൂപ്പിനെയും. ചുംബനസമരത്തിന് മുന്‍പു ഹൈദരാബാദില്‍ നിന്ന് മാവോയിസ്റ്റ് നേതാക്കളടക്കമുള്ളവര്‍ കൊച്ചിയില്‍ എത്തിയിരുന്നതായും ഇന്റലിജന്‍സിന് വിവരം ലഭിച്ചു.
കൊച്ചിയിലെത്തിയ മാവോയിസ്റ്റ് സംഘം ലോ കോളേജ് കേന്ദ്രമാക്കിയാണ് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തതും സ്റ്റഡി ക്ലാസ് നടത്തിയതും. വിദ്യാര്‍ത്ഥികളെ ഒപ്പം ചേര്‍ക്കുക ലക്ഷ്യമിട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ ഇവര്‍ ജില്ലയിലെ പല കോളേജുകളും സന്ദര്‍ശിച്ചിരുന്നു.
ചുംബനക്കൂട്ടായ്മക്ക് നേതൃത്വം നല്കിയവരില് ഒരാളായ കോട്ടയം സ്വദേശി ജിജോ കുര്യാക്കോസ് നേരത്തെതന്നെ ഹൈദരാബാദില്‍ പോകുകയും സ്വവര്‍ഗാനുരാഗികളുടെ സംഘടനയുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
കൊച്ചിയിലെ ചുംബന സമരത്തിന്റെ തൊട്ടടുത്ത ദിവസം ഹൈദരാബാദില്‍ പ്രതിഷേധാര്‍ത്ഥം ‘കിസ് ഓഫ് ലവ്’നടന്നതും ഈ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. ലോ കോളേജിലെ ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവും ഇതിന് ചുക്കാന്‍ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥി നേതാവിന് മാവോയിസ്റ്റുകളുമായി നേരത്തെ തന്നെ ബന്ധമുണ്ട്. ഇയാള്‍ ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.
ചുംബനക്കൂട്ടായ്മയില്‍ പങ്കെടുത്ത ചില യുവതീയുവാക്കള്‍ക്ക് ആനന്ദം പകരാന്‍ ലഹരി പദാര്‍ത്ഥങ്ങളും നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് യുവാക്കള്‍ക്കും യുവതികള്‍ക്കും ഇടയില്‍ കടന്നുകയറുന്ന തന്ത്രമാണ് വിധ്വംസക സംഘടനകള്‍ പരീക്ഷിക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയും കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമാണ് ഇവരുടെ പ്രധാന താവളങ്ങള്‍. കൊച്ചിയിലെ ചുംബനക്കൂട്ടായ്മ ചര്‍ച്ചാവിഷയമാക്കി യുവതലമുറയില്‍ അരാജകത്വം പടര്‍ത്തി അവരെ മാവോയിസ്റ്റ് പാളയത്തില്‍ കൊണ്ടെത്തിക്കുകയാണ് ഒരു ലക്ഷ്യം. മറൈന്‍ മ്രൈഡവിലെ ചുംബന സമരത്തിനിടെ മുപ്പതോളംപേരെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇവരില്‍ പലരും പോരാട്ടമടക്കമുള്ള നക്സല്‍ സംഘടനകളുടെ പ്രവര്‍ത്തകരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: