തിരുവനന്തപുരം: 35-ാമത് നാഷണല്‍ ഗെയിംസില്‍ കേരളം യാട്ടിംഗിലും മത്സരിക്കും. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് കേരളം യാട്ടിംഗില് മത്സരിക്കുന്നത്. കൊച്ചി മുനമ്പം ബീച്ചിലായിരിക്കും യാട്ടിംഗ് മത്സരങ്ങള്‍ നടക്കുക.
കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍നിന്ന് ഇരുപതോളം പേര് ഇതിനായി പരിശീലനം നടത്തിവരുന്നു. 2010-ല്‍ പൂനെയില്‍ നടന്ന ദേശീയ ഇന്‍ലന്റ് എന്റര്‍പ്രൈസ് ചാമ്പ്യന്‍ഷിപ്പില്‍ 20 പേരടങ്ങിയ കേരള ടീമിന് നിരവധി മെഡലുകള്‍ ലഭിച്ചിരുന്നു.
ഏഴുവയസ്സിന് മുകളിലുള്ളവര്‍ക്ക് യാട്ടിംഗ് പരിശീലനം നടത്താം. കാറ്റിന്റെ ദിശക്കനുസരിച്ച് പായ്ക്കപ്പലിനെ നിയന്ത്രിച്ച് മുന്നേറുന്നതാണ് യാട്ടിംഗ് അഥവാ പായ്ക്കപ്പല്‍ മത്സരം. ഒപ്റ്റിമിസ്റ്റ് ക്ലാസ്സ് യാട്ട്, എന്റര്‍പ്രൈസ് ക്ലാസ്സ് യാട്ട്, ലേസര്‍ റേഡിയല്‍ ക്ലാസ്സ് യാട്ട്, ലേസര്‍ 4.7 ക്ലാസ്സ് യാട്ട്, 420 ക്ലാസ്സ് യാട്ട് എന്നിങ്ങനെ വിവിധയിനം മത്സരങ്ങളുണ്ട്. വഞ്ചിയില്‍ ഉപയോഗിക്കുന്ന പായയുടെ നീളമനുസരിച്ചാണ് ഓരോ ക്ലാസ്സും വേര്‍തിരിക്കുന്നത്. റേഡിയല്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് മത്സരങ്ങളാണ് ഇത്തവണ നാഷണല്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 5.7 മീറ്റര്‍ നീളമാണ് ലേസര്‍ റേഡിയല്‍ ബോട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: