ഉയോ (നൈജീരിയ): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടിന് സംഭവബഹുലമായ അന്ത്യം. ഗ്രൂപ്പ് എയില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ നൈജീരിയ യോഗ്യത നേടിയില്ല. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 2-2ന് സമനില പിണഞ്ഞ നൈജീരിയ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഒന്നാമനായി ദക്ഷിണാഫ്രിക്കയും സുഡാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് റണ്ണര്‍ അപ്പായി കോംഗോയും ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ഡിയില്‍ ഗോള്‍രഹിത സമനില പാലിച്ച ഐവറികോസ്റ്റും കാമറൂണും യോഗ്യത ഉറപ്പിച്ചു. മത്സരശേഷം യായ ടൂറെയെയും ഗര്വീഞ്ഞോയുമടക്കമുള്ള താരങ്ങളെ അഭിനന്ദിക്കാന്‍ ഐവറികോസ്റ്റ് ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആതിഥേയരായ ഇക്വറ്റോറിയല്‍ ഗുനിയയ്ക്കു പുറമെ അള്‍ജീരിയ, ബുര്‍ക്കിനോ ഫാസോ, കേപ് വെര്‍ഡെ, കോംഗോ, ഗാബോണ്‍, ഘാന, ഗുനിയ, മാലി, റിപ്പബ്ലിക്ക് ഓഫ് കോംഗോ, സെനഗല്‍, ടൂണിഷ്യ, സാംബിയ എന്നീ ടീമുകളും ആഫ്രിക്കയുടെ രാജകിരീടത്തിനായി ഇക്കുറി പോരടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: