കോട്ടയം: റീക്രൂട്ടിങ്ങ് ഏജന്‍സിയുടെ കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്സുമാര്‍ തൊഴില്‍ നഷ്ടഭീഷണിയില്‍. 400പേര് മലയാളി നേഴ്സുമാരാണ്. 80പേര് നാലു മാസം മുമ്പ് ജോലിയില്‍ പ്രവേശിച്ചവരുമാണ്. എട്ടു മുതല്‍ 12ലക്ഷം വരെ സര്‍വീസ് ചാര്‍ജായി സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കിയാണ് നേഴ്സുമാര്‍ കുവൈറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എജന്‍സി മുഖേനയാണ് റിക്രൂട്ടിങ്ങ് നടന്നത്. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നേഴ്്സുമാരെ റിക്രൂട്ട് ചെയ്യുന്നത് കരാര്‍ എടുത്തിരിക്കുന്നത് അല്‍ഇസ എന്ന കുവൈറ്റിലെ സ്വകാര്യ എജന്‍സിയാണ്. അല്ഇസയുമായാണ് കേരളത്തിലെ എജന്‍സികളുടെ ബന്ധം. നിലവില്‍ അല്‍ഇസയും കുവൈറ്റ് ആരോഗ്യമന്ത്രാലയവും തമ്മിലുള്ള കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നേഴ്സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന യോഗ്യതപരീക്ഷകള് പാസായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവരാണ് എല്ലാവരും. കരാര്‍ നഷ്ടപ്പെട്ടതോടെ നേഴ്സുമാരെ തിരിച്ചയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് അല്‍ഇസ. നിലവില്‍ കാണാമറയത്ത് വലിയ ദുരിതം നേരിടുകയാണ് നേഴ്സുമാര്‍. പലര്‍ക്കും ഹോസ്റ്റല്‍ സൗകര്യം പോലും നഷ്ടപ്പെട്ടു.
നാട്ടിലേയ്ക്ക് മടങ്ങിക്കൊള്ളാന്‍ അല്‍ഇസ മാനേജ്മെന്റിന്റെ സമ്മര്‍ദ്ദം മുറുകിയിരിക്കുകയാണ്. ഭീഷണിയും ശക്തമായുണ്ട്. എന്നാല്‍ നാട്ടില്‍ ലക്ഷങ്ങള്‍ കടം വാങ്ങി എജന്‍സിക്ക് നല്‍കിയാണ് നേഴ്സുമാര്‍ ജോലി സമ്പാദിച്ചത്. എന്നാല്‍ കടം പോലും അടച്ചു തീരുംമുമ്പെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒന്നര ലക്ഷം രൂപയോളം ആകര്‍ഷിണിയമായ ശബളം വാഗ്ദ്ധാനം ചെയ്താണ് നേഴ്സുമാരെ എജന്‍സി ജോലിയില്‍ പ്രവേശിപ്പിക്കുന്നത്.
എന്നാല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്കുന്ന ശബളത്തിന്റെ പകുതിയോളം റിക്രൂട്ടിങ്ങ് എജന്‍സി അടിച്ചെടുക്കുകയാണ്. സേവനവേതന വ്യവസ്ഥകളും പാലിക്കാറില്ല. ആരോഗ്യ മന്ത്രാലയം നേഴ്സുമാര്‍ക്ക് നല്കുന്ന അലവന്‍സും എജന്‍സി കൈക്കലാക്കുകയാണ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്കുന്ന ഒരു സേവന വേതന വ്യവസ്ഥയും നേഴ്സുമാര്‍ക്ക് കിട്ടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.തൊഴില്‍ ഭീഷണി നേരിട്ടതോടെ നേഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു. എംബസി ആദ്യഘട്ടത്തില്‍ ചില ഇടപെടില്‍ നടത്തിയെങ്കിലും പിന്നീട് പ്രശ്ന പരിഹാരത്തിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് നേഴ്സുമാരുടെ ബന്ധുക്കള്‍ പറുന്നു. തുടര്‍ന്ന് അന്യനാട്ടില്‍ നേഴ്സുമാര്‍ നിസഹായാകരായാരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നേഴ്സസ് പേരന്‍സ് അസോസിയേഷന് രംഗത്തെയിട്ടുണ്ട്.
ഈ സംഘടനയുടെ നേതൃത്വത്തില്‍ നേഴ്സുമാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മസ്വരാജിന് കഴിഞ്ഞ ദിവസം നിവേദനം നല്കി. മുഖ്യമന്ത്രിയ്ക്കും നിവേദനം നല്കിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് നേഴ്സുമാരെ തൊഴില്‍ ഭീഷണിയില്‍ നിന്നും മോചിതരാക്കുക,സ്വകാര്യ ഏജന്‍സി വഴിയുള്ള റിക്രൂട്ടിങ്ങ് ഒഴിവാക്കി ഒഡിപിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐഎന്‍പിഎ ഉന്നയിക്കുന്നത്.
പത്രസമ്മേളനത്തില്‍ ഐഎന്‍പിഎ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പിആര്‍ വിജയന്, എം.വി. വര്‍ഗീസ് എന്നിവരും ബേബി ജോസഫ്, വിഷ്ണു ആര്. നാഥ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: