കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കരമണല്‍ ശേഖരണത്തില്‍ വ്യാപകമായ നിയമലംഘനം നടക്കുന്നതായി പരാതി ഉയരുന്നു. ഉപരിതലത്തില്‍ നിന്ന് പരമാവധി ആറുമീറ്ററോ അല്ലെങ്കില്‍ ജലനിരപ്പുവരെയോ ഖനനം പാടുള്ളൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതൊരിടത്തും പാലിക്കുന്നില്ല. മണല്‍ ഖനനം മൂലം അഗാധമായ ഗര്‍ത്തങ്ങളാണ് രൂപപ്പെടുന്നത്. യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചുള്ള മണല്‍ ഖനനവും നിയമവിരുദ്ധമാണ്. അമിതമായ ലാഭം ലക്ഷ്യംവച്ച് തൊഴിലാളികളെ പരമാവധി ഒഴിവാക്കി യന്ത്രം ഉപയോഗിച്ചുള്ള ഖനനമാണ് വ്യാപകമായി നടക്കുന്നത്. 50എച്ച്പി ശേഷിയുള്ള മോട്ടോര്വരെ ഉപയോഗിച്ച് മണല്‍ പമ്പുചെയ്ത് കരക്കെത്തിക്കുന്നു. ഇതുമൂലം ജിയോളജിസ്റ്റ് അടക്കമുള്ള അധികൃതര്‍ പെര്‍മിറ്റ് നല്കുന്നതിനന്റെ പതിന്മടങ്ങാണ് സ്ഥലത്തുനിന്നും മണല്‍ ഊറ്റിയെടുക്കുന്നത്.
പെര്‍മിറ്റ് ലഭിക്കുന്ന പുരയിടത്തിന്റെ സമീപ പുരയിടങ്ങളുടെ അടിഭാഗത്തുനിന്നും മണല്‍ വലിച്ചെടുക്കപ്പെടുന്നു. ഇത് വീടുകള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്. ഇപ്പോള്‍ ജില്ലയില്‍ ഒരടി കരമണലിന് 130 രൂപവരെ വില ഈടാക്കുന്നുണ്ട്.
മണല്‍ വില നിയന്ത്രിക്കുന്നതിനോ നിയമവിരുദ്ധമായി കരമണല്‍ ഖനനം നടക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനോ അധികൃതര്‍ ശ്രദ്ധിക്കാറില്ല. ഇതിന്റെ പിന്നില്‍ വലിയ അഴിമതിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഈ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും യന്ത്രമുപയോഗിച്ചുള്ള മണല്‍ ഖനനത്തില്‍ പ്രതിഷേധമുണ്ടെങ്കിലും തൊഴിലാളി യൂണിയനുകള്‍ നിശ്ശബ്ദത പാലിക്കുകയാണ്.
കരമണല്‍ ഖനനം നടക്കുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ അവാസ വ്യവസ്ഥ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുമാത്രമേ ഇനിയും ഖനനത്തിന് അനുമതി നല്‍കാവൂയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
കട്ടച്ചിറയില്‍
വിശദീകരണയോഗം നടത്തി
കിടങ്ങൂര്‍: കട്ടച്ചിറയില്‍ മീനച്ചിലാറിന്റെ തീരത്തുനിന്നും മറ്റു നിരോധിത മേഖലകളില്‍ നിന്നും യന്ത്രമുപയോഗിച്ച് നടക്കുന്ന മണല്‍ഖനനത്തിനെതിരെ വിശദീകരണയോഗം നടത്തി. കിടങ്ങൂര്‍ ഗവ. എല്‍പിബി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സി. റോസ് വൈപ്പന അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. മണിമലയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ വി.എന്‍. ഗോപിനാഥപിള്ള, കട്ടച്ചിറ അതിജീവന സമിതി നേതാക്കളായ കെ. സന്തോഷ്കുമാര്‍, എസ്. രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: