കൊച്ചി: ഫ്ളെക്സ് നിരോധനത്തിന് ഉദ്യോഗസ്ഥതലത്തില്‍നിന്നും ക്രിയാത്മകമായ പിന്തുണ ലഭിക്കാത്തതിനാലാണ് എതിര് സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുന്നതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ഫ്ളെക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2012 ഖാലിദ് മുല്ലപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇനിയും സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഈ ഹര്‍ജി.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി രണ്ടാഴ്ചകൂടി അനുവദിച്ചു. ഫ്ളെക്സ് നിരോധനം സംബന്ധിച്ച് സര്‍ക്കാരിന് ഇരട്ടനയമാണെന്ന് പൊതുതാല്പര്യ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: