കോട്ടയം: കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും. ഉച്ചയ്ക്ക് 2ന് കൊടിയറ്റ് ചടങ്ങുകള്‍ ആരംഭിക്കും. തന്ത്രിക്ക് ദക്ഷിണ നല്കി ക്ഷേത്രാധികാരികള്‍ എല്ലാവരും ചേര്‍ന്ന് ഉത്സവത്തിന്‍രെ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കൂറപവിത്രം നല്കല് ചടങ്ങാണ് ആദ്യം. തുടര്‍ന്ന് വൈകിട്ട് 4ന് കൊടിയേറ്റ് നടക്കും. 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനം ശില്പി കാനായി കുഞ്ഞിരാമന് നിര്‍വ്വഹിക്കും. ഉത്സവ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. രാജു വള്ളികുന്നം അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, യേനപ്പോയ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ദേവി കാര്ത്യായയനി പുരസ്കാരത്തിന് അര്‍ഹരായ ഗാനരചയിതാവ് എ.വി. വാസുദേവന്‍ പോറ്റി, വാദ്യമേള വിദഗ്ദ്ധന് അമയന്നൂര്‍ ദാമോദരക്കുറുപ്പ്, വേലകളി ആശാന് ഗോപാലന് നായര്‍ മള്ളൂശേരി എന്നിവര്‍ക്ക് ദേവസ്വം ഭരണാധികാരി എസ്. പരമേശ്വരന് നമ്പൂതിരി ഉപഹാരം സമര്‍പ്പിക്കും. രാത്രി 8ന് ചലച്ചിത്ര, ടിവി താരങ്ങളായ ഐശ്വര്യാ രാജീവ്, ശ്രുതിബാല, അഞ്ജലീദേവി എന്നിവര്‍ അവതരിപ്പിക്കുന്ന നടനമാധുരിയും നടക്കും.
കോണ്‍ട്രാക്ടറുടെ മഹാമനസ്കത; റോഡിന് താത്കാലിക ശാപമോക്ഷം
കോട്ടയം: കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തിലേക്കുള്ള റോഡിന് കോണ്‍ട്രാക്ടറുടെ മഹാമനസ്കതയില്‍ താത്കാലികമായ ശാപമോക്ഷം. തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെ കിടന്ന റോഡ് ക്ഷേത്രത്തിലെ ഉത്സവത്തിന് മുമ്പായി പുനര്നിര്മ്മിക്കണമെന്ന ബിജെപി, ബിഎംഎസ് അടക്കമുളള രാഷ്ട്രീയ തൊഴിലാളി സംഘടനകളും ഉത്സവകമ്മറ്റിയും അഭ്യര്‍ത്ഥിച്ചെങ്കിലും മുനിസിപ്പാലിറ്റി യഥാസമയം നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ ടെണ്ടര്‍ നടന്നെങ്കിലും കരാരുകാരന് എസ്റ്റിമേറ്റ് നല്‍കുന്നതിനും കരാര്‍ ഉണ്ടാക്കുന്നതിനും ഇനിയും കാലതാമസമുണ്ടാകും. ക്ഷേത്രോത്സവത്തിന് മുമ്പ് റോഡിന്റെ പണി നടക്കാത്ത സാഹര്യമുണ്ടായി. ഇത് തൃക്കാര്‍ത്തിക ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കായ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ബിജെപി നേതാവും കൗണ്‍സിലറുമായ ഡി. ഹരിനാരായണന്റെയും മുനിസിപ്പല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുരളീകൃഷ്ണന്റെയും അഭ്യര്‍ത്ഥന മാനിച്ച് കരാറുകാരന് താത്കാലികമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: