കൊച്ചി: ബാര്‍കോഴ വിഷയത്തില്‍ യുഡിഎഫ് ഒത്തുകളി അവസാനിപ്പിച്ച് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധൈര്യം കാണിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ബാര്‍കോഴ വിഷയത്തില്‍ കെ.എം.മാണിക്ക് പുറമെ യുഡിഎഫിലെ എല്ലാ മന്ത്രിമാര്‍ക്കും പങ്കുണ്ട്. കെ.എം.മാണിയുടെ ഒമ്പത് എംഎല്‍എമാര്‍ പോയാല്‍ ഭരണം പോകും. അതുകൊണ്ടാണ് അന്വേഷണം വേണ്ടെന്ന് വയ്ക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തത്.
ബാര്‍ കോഴ വിഷയത്തില്‍ കെ.എം.മാണി രാജി വയ്ക്കുക, സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളിന് മുമ്പില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ എല്‍ഡിഎഫ് മൃദുസമീപനമാണ് കൈക്കൊണ്ടത്. ഇപ്പോഴത്തെ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി.രാജന്, എന്‍.എം.വിജയന്, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ജി.രാജഗോപാല്‍, പി.കെ.രാജന്, അഡ്വ.സി.ബി.ശ്രീകുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് അയ്യര്‍, അഡ്വ.എം.എല്‍.സുരേഷ് കുമാര്‍, കെ.എസ്.ദിലീപ്കുമാര്, യു.ആര്.രാജേഷ്, എ.പി.ശെല്‍വരാജ്, ബിന്ദു വിജയകുമാര്‍, അബിജു സുരേഷ്, മഹിളാ മോര്‍ച്ച ജില്ലാ നേതാക്കളായ ജലജ.എസ്.ആചാര്യ, സന്ധ്യ ജയപ്രകാശ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജീവന്‍ലാല്‍ രവി, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ സോളമന് ഡേവീസ്, ഐ.എം.ജോസഫ്, പട്ടികജാതി മോര്‍ച്ച ജില്ലാ ട്രഷറര്‍ കെ.ബി.മുരളി, മണ്ഡലം പ്രസിഡന്റ് പി.എ.ബിബു, വിജയകുമാര്‍ വി.മേനോന്, മുരളി അയ്യപ്പന്‍കാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വി.ഉപേന്ദ്രനാഥ പ്രഭു, സി.ആര്.സുഭാഷ്കുമാര്‍, പ്രമോദ് ചിറ്റൂര്‍, എം.കെ.ദിലീപ്കുമാര്, കെ.എന്‍.ചന്ദ്രശേഖരന്, കെ.എ.അശോകന്, കെ.ജി.വേണുഗോപാല്‍, കെ.എച്ച്.ജയറാം, വി.വി.ലക്ഷ്മണന്, എച്ച്.ദിനേശ്, ഇ.എ.രാമലഹിതന്‍, വി.പി.രാജേന്ദ്രന്, പി.സി.അനില്‍, വി.വി.സുനില്‍കുമാര്‍, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: