കാഠ്മണ്ഡു: ഭാരതത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ആറ് വയസ്സ്. ആക്രമണത്തിനിരയായി ജീവന് വെടിഞ്ഞവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഭീകരവാദത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരെയും അദ്ദേഹം ആദരിച്ചു.
പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിലെത്തിയ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
”2008ല്‍ ഇതേ ദിവസം മുംബയില്‍ നടന്ന ഭയാനകമായ ഭീകരാക്രമണം ഓര്‍മിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് മരിച്ച നിരപരാധികളായ ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. നിരവധി ജീവനുകള്‍ രക്ഷിക്കാനായി സ്വന്തം ജീവന് ത്യജിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ ബഹുമാനിക്കുന്നു. അവരാണ് നമ്മളുടെ യഥാര്‍ത്ഥ വീരയോദ്ധാക്കള്‍. ഭീകരവാദത്തെ ചെറുക്കാനും അതിനെ മനുഷ്യരാശിയില്‍ നിന്നും പറിച്ചെറിയാനുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഊട്ടിയുറപ്പിക്കേണ്ട ദിനം കൂടിയാണിന്ന്”. മോദി ട്വീറ്റ് ചെയ്തു.
2008 നവംബര്‍ 26ന് നടന്ന ഭാകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: