ശ്രീനഗര്‍: അഴിമതിക്കാരും സ്ത്രീപീഡകരും ക്രിമിനല്‍ കുറ്റവാളികളുമായവര്ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് ജമ്മു കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരും പെണ്‍വാണിഭക്കേസിലെ പ്രതിയും സ്ത്രീ പീഡകരും ഒക്കെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളില്‍ പലരും.
അഴിമതിക്കേസിലെ പ്രതി, മുമ്പ് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കപ്പെടുന്നയാള്‍, പെണ്‍വാണിഭക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി, ബലാത്സംഗക്കേസിലെ പ്രതി, യുവതിക്ക് ജോലി വാഗ്ദാനം നല്കി ലൈംഗികവേഴ്ചയ്ക്ക് ഫോണിലൂടെ നിര്‍ബന്ധിച്ച മുതിര്‍ന്ന നേതാവ് തുടങ്ങിയവര്‍ക്കാണ് ഇക്കുറി സീറ്റ് ലഭിച്ചിരിക്കുന്നത്.
പ്രാദേശിക പാര്‍ട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അധികാരദുര്‍വിനിയോഗത്തിനും അഴിമതിക്കും സ്ത്രീപീഡനത്തിനും കുറ്റം ചാര്‍ത്തപ്പെട്ടവര്‍ പിഡിപിയുടെയും നാഷണല്‍ േേകാണ്ഫറന്സിന്റെയും സ്ഥാനാര്‍ഥികളായുണ്ട്.
മുതിര്‍ന്ന പിഡിപി നേതാവ് മൊഹദ് ദിലാവര്‍ മിര്‍, കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് പീര്‍സാദാ മുഹമ്മദ് സയീദ്, കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഗുലാം അഹമ്മദ് മിര്‍, രജൗരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷബീര്‍ അഹമ്മദ് ഖാന്, കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗാനി വാക്കില്‍ എന്നിവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
എന്നാല്‍ സ്ഥാനാര്‍ഥികള്‍ സ്വര്‍ഗത്തില്‍ നിന്നുള്ളവരല്ലെന്നും ലഭ്യതയും വിജയസാധ്യതയും അനുസരിച്ചാണ് അവരെ നിശ്ചയിച്ചതെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ സെയ്ഫുദ്ദീന്‍ സോസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: