ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന 427 പേരെ തിരിച്ചറിഞ്ഞതായും അതില്‍ 250 പേര് തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ തുറന്നു പറഞ്ഞതായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ശരിയായ മാര്‍ഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന അക്കൗണ്ടുകാരനെ തിരിച്ചറിയുന്നതുവരെ സര്‍ക്കാര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറില്ല. എന്നാല്‍ ഈ പണം തിരിച്ചെത്തിക്കാന്‍ സമയമെടുക്കും. എച്ച്എസ്ബിസി 627 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അതില്‍ 427 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 250 പേര് തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയത് സര്‍ക്കാരിന്റെ ജോലി എളുപ്പമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: