ന്യൂദല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ സംസ്കൃതം മൂന്നാംഭാഷയായിരിക്കമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.മൂന്നാംഭാഷയായി സംസ്കൃതത്തിനു പകരം ജര്‍മ്മന്‍ പഠിക്കാനുള്ള അവസരം റദ്ദാക്കിയതിനെതിരെ ഒരുകൂട്ടം രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഇതു സംബന്ധിച്ച് സത്യവാങ്മൂലം നല്കാന് അറ്റോര്‍ണി ജനറലിനെ അനുവദിച്ച കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ഈ മാസം 21ന് കോടതി അനുവദിച്ചിരുന്നു.
മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27ന് കേന്ദ്രീയ വിദ്യാലയ സംഗതന്‍ അധികാരികളുടെ യോഗത്തിലാണ് സംസൃതത്തിനു പകരം ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യത്താകമാനമുള്ള കെ.വി സ്കൂളുകളിലെ എഴുപതിനായിരത്തോളം വിദ്യാര്‍ത്ഥികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്.
അധ്യയന വര്‍ഷത്തിന്റെ മധ്യത്തില്‍വെച്ച് കെ.വി.എസ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത് വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷം മുഴുവന്‍ താറുമാറാക്കുമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഭാഷ തിരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിട്ടുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാര്‍ അവര്‍ക്കുമേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. അധ്യയന വര്ഷത്തിന്രെ മധ്യത്തില്‍വെച്ച് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: