കുമരകം: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ഇടനിലക്കാരായ മത്സ്യ വ്യവസായികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നുവാശ്യപ്പെട്ടും മത്സ്യതൊഴിലാളികള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കുമരകം മേഖലയില്‍ വേമ്പനാട്ടുകായലില്‍ നിന്നും മത്സ്യബന്ധനം നടത്തി ജീവിക്കുന്ന നൂറുകണക്കിന് കുടുംബാംഗങ്ങളാണുള്ളത്.
നിരോധിത വലയുപയോഗിച്ചുള്ള മത്സ്യബന്ധനവും, ഹൗസ് ബോട്ടുകളും സ്പീ ഡ്ബോട്ടുകളും റിസോര്‍ട്ടുകളും പുറംതള്ളുന്ന മാലിന്യങ്ങളും മൂലം സുലഭമായിരുന്ന മത്സ്യസമ്പത്ത് വേമ്പനാട്ടുകായലില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാലിന്യം കൊണ്ട് വിഷലിപ്തമായ കായലിലെ പലയിനം പരമ്പരാഗത മത്സ്യങ്ങള്‍ക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. ഇവയൊക്കെ മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായതോടെയാണ് ഇവര്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.
30ന് കിഴക്കുംഭാഗം എന്‍എസ്എസ് ഹാളില്‍ സംയുക്ത മത്സ്യതൊഴിലാളി സംഗമം നടക്കും. പടിഞ്ഞാറന്‍ മേഖല മത്സ്യതൊഴിലാളി സംഘ് (ബിഎംഎസ്) കണ്‍വീനറായി മോനപ്പന്‍ ചാമച്ചേരിയേയും ജോ. കണ്‍വീനറായി വിജയന് പുതുവലിനെയും യോഗം തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: