സാവോപോളോ: താന്‍ ഗുരുതരാവസ്ഥയിലൊന്നുമല്ലെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ആരോഗ്യസ്ഥിതി വഷളായ പെലെയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പെലെ തന്നെയാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
എനിക്കൊരു കുഴപ്പവുമില്ലെന്ന കാര്യം നിങ്ങളെ അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇന്നു ഞാന്‍ തീവ്രപരിചരണ വിഭാഗത്തിലല്ല. അല്‍പ്പം ഏകാന്തത ലഭിക്കാന്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുന്നു, 74 കാരനായ പെലെ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ സ്നേഹവും പിന്തുണയും നേടാന്‍ പാകത്തില്‍ അനുഗ്രഹീതനാണ് ഞാന്‍. ആരോഗ്യം മോശമാക്കാത്തതിന് ദൈവത്തിന് നന്ദി, പെലെ കൂട്ടിച്ചേര്‍ത്തു. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പെലെ ആശുപത്രിവിടുമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു.
നവംബര്‍ 13ന് പെലെയെ വൃക്കയിലെ കല്ല് നീക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ചികിത്സ തേടേണ്ടിവന്നു. ഇതാണ് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന തരത്തിലെ വാര്‍ത്ത പരക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: