ഈശ്വരന് ഉണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ഈ അറിവിന്റെ ഉറവിടം കേട്ട്കേള്വിമാത്രമാണ്. നിങ്ങള്‍ക്ക് ഈശ്വരന് അനുഭവഗോചരമാകണം. നിങ്ങള്‍ ജീവിക്കുന്നത് ഈശ്വര സന്നിധിയിലാണെന്ന് എപ്പോഴും ഓര്‍ക്കണം.
ഈശ്വരവിശ്വാസം കര്‍മ്മങ്ങളെ പ്രചോദിപ്പിക്കുമ്പോള്‍ പാപചിന്തകള്‍ക്കും പാപവൃത്തികള്ക്കും നിങ്ങള്‍ കഴിവില്ലാത്തവരായിത്തീരും. നിങ്ങളുടെ കര്‍മ്മം ഒരു ധര്മ്മകാവ്യമായിമാറും. ഈ ധാര്‍മ്മികജീവിതം ആശ്രമങ്ങളിലെ ഏകാന്തമായ ജീവിതമല്ല. അത് ഈശ്വരനെ സര്‍വ്വകര്‍മ്മങ്ങള്‍ക്കും സാക്ഷിയും പരമലക്ഷ്യവുമാക്കിയുള്ള ഊര്‍ജ്ജസ്വലമായ ജീവിതമാണ്.
ഈശ്വരന് സദ്വീകാരനായി ഈ മുറിക്കപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു എന്ന് വിചാരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് അവിടുത്തെ മുറിയിലിരുന്നുകൊണ്ട് കാണാന്‍ കഴിയുമോ? ഇല്ല. എന്തെന്നാല്‍ നിങ്ങള്‍ക്കും ഈശ്വരനുമിടയ്ക്ക് ഒരു ഭിത്തിയുണ്ട്. ഈശ്വരന് നിങ്ങളുടെ ഹൃദയാന്തരത്തില് നിത്യസാന്നിദ്ധ്യം കൊള്ളുന്ന സത്യവസ്തുവാണ്. പക്ഷേ, അജ്ഞാനമാകുന്ന മതില് ഈശ്വരമഹിമ ദര്‍ശിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു. ഈ മതില് തട്ടിത്തകര്‍ക്കണം.
സാധനകൊണ്ട് സാധിക്കേണ്ടത് ഇതാണ്. ഈശ്വരാനേ്വഷണമാര്ഗ്ഗത്തിലെ സകല പ്രതിബന്ധങ്ങളും നിങ്ങളുടെ സ്വന്തം മനസ്സില്ത്തന്നെയാണുള്ളത്. അതെല്ലാം സ്വസ്ഥസൃഷ്ടികളുമാണ്. അവരെ തിരിച്ചറിഞ്ഞ് അകറ്റണം. ഇതാണ് പരിശുദ്ധിക്കുള്ള മാര്‍ഗ്ഗം.
അഭിലാഷാഗ്നി നിങ്ങളില്‍ കത്തിജ്വലിക്കട്ടെ. അല്ലാത്തപക്ഷം ആത്മീയമാര്‍ഗ്ഗത്തില്‍ സുദൃഢമായ കാല്‍വെയ്പുകളോടെ മുന്നോട്ട് നീങ്ങാന്‍ സാധിക്കുകയില്ല. ജീവിതം വെറുമൊരു പ്രവൃത്തി പരമ്പരമാത്രമായിത്തീരും. സന്മാര്ഗ്ഗജീവിതമെന്നാല് ആത്മീയ തൃഷ്ണയോടും സത്കര്മ്മാചരണത്തോടുംകൂടി ഓരോ നിമിഷവും ജീവിക്കുക എന്നാണര്‍ത്ഥം.
ഹൃദയകാഠിന്യം, കര്‍ത്തവ്യവിമുഖത, അനുകമ്പയും സ്നേഹവുമില്ലായ്മ, മര്യാദയറ്റ പെരുമാറ്റം സഹാനുഭൂതിയുടെയും പരസ്പര സൗഹൃദത്തിന്റെയും അഭാവം ആത്മീയ തീവ്രതയില്ലാത്ത ശ്മശാനമൂകത ഇവയ്ക്ക് നിസ്സംഗത എന്ന മഹത്തായ ആത്മീയസത്ഗുണത്തോട് ഒരു ബന്ധവുമില്ല. നിസ്സംഗത പ്രേമത്തിന്റെയോ അതുപോലുള്ള ഉത്കൃഷ്ട ഭാവങ്ങളുടെയോ രാഹിത്യമല്ല.
വ്യക്തിപരമായ സ്നേഹത്തിന്നതീതമായി ഉയരാനുള്ള ഒരു കഴിവാണത്. നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ കഴിവില്ലെങ്കില്‍ വാസ്തവത്തില്‍ ഒരു മനുഷ്യനല്ല നിങ്ങള്‍. മാനുഷികഗുണങ്ങള്‍ ഇല്ലാത്ത ഒരുവന് എങ്ങിനെ ഈശ്വരഗുണങ്ങളെ കീര്‍ത്തിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: