ബീജിംഗ്: ചൈനയിലെ 44 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടവുമായി ബന്ധപ്പെട്ട കേസില്‍ പൈലറ്റിന് മൂന്നു വര്‍ഷം തടവ്.
2010 ല്‍ ഹെയ്ലോംഗ് ജിയാംഗ് പ്രദേശത്താണ് അപകടമുണ്ടായത്. ഹെനാന്‍ എയര്‍ലൈന്‍സിന്റെ 96 യാത്രക്കാരുമായി വന്ന വിമാനം യിച്ചൂണ് വിമാനത്താവളത്തില്‍ റണ്‍വേയും കടന്നു പോയി തകരുകയായിരുന്നു.
റണ്‍വേയില്‍ കാഴ്ച കുറവാകുന്ന അവസരങ്ങളില്‍ പാലിക്കേണ്ട നിബന്ധനകള്‍ പൈലറ്റ് കി ക്വാന്ജുന് തെറ്റിച്ചുവെന്നാണ് കേസ്.
കൂടാതെ വിമാനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കാനും പരിക്കേറ്റവരെ സഹായിക്കാനും തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: