തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും ഉടലെടുത്ത അഭിപ്രായഭിന്നത കൂടുതല്‍ വഷളാകുന്നു. സര്‍ക്കാരിനെതിരായ നിലപാടില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് വിമര്‍ശനസ്വരം ഇന്നലെയും ശക്തമാക്കി.
ഇതിനെതിരെ ഗ്രൂപ്പ് മറന്ന് എല്ലാ നേതാക്കളും പ്രതികരിച്ചതോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി. നേതാക്കള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും മറന്ന് പരസ്പരം ആക്രമിച്ചു കീഴടക്കാനുള്ള ശ്രമമാണ് നടത്തിയത്.
താന്‍ മുന്നില്‍ നിന്നു നടപ്പാക്കാന്‍ ഉദ്ദേശിച്ച മദ്യ നയം തള്ളിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ദേഷ്യം തീര്ക്കുന്നതരത്തിലുള്ളതായിരുന്നു സുധീരന്റെ ഇന്നലത്തെ വാക്കുകള്‍.
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പച്ചതൊടില്ലെന്നുവരെ സുധീരന് പറഞ്ഞുവച്ചു. മാത്രമല്ല സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടേയും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും തട്ടിവിട്ടു. ഉമ്മന്‍ ചാണ്ടിയോടുള്ള എതിര്‍പ്പിന്റെ മറവില്‍ സ്വന്തംസര്ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തത്.
ഇതോടെ എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ടായി സുധീരനെതിരെ തിരിഞ്ഞു. മന്ത്രിമാരും എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും സുധീരന്റെ നിലപാടിനെതിരെ അണിനിരന്നു. പാര്‍ട്ടി ഭാരവാഹികള്‍ വരെ കിട്ടിയ വേദികളെല്ലാം സുധീരനെ വിമര്‍ശിക്കാനുള്ള തട്ടകമാക്കി. ചാനലുകളിലും പൊതുവേദികളിലും സുധീരനെ കടന്നാക്രമിച്ചു. ടി.എന്‍. പ്രതാപന് എംഎല്‍എ മാത്രമാണ് സുധീരനെ പ്രതിരോധിക്കാന്‍ തുനിഞ്ഞത്.
സുധീരനെ നേരിടാന്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ നാളെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിരിക്കുകയാണ്.
തൃശൂരിലായിരുന്നു സുധീരനും കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസനും തമ്മിലെ വാക് യുദ്ധത്തിന്റെ തുടക്കം. മദ്യ്യൂനയം സംബന്ധിച്ച സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്ബലപ്പെടുത്തുന്നുമെന്നും പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താണ് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും അതിനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുണ്ടെന്നും ഹസന് പറഞ്ഞു.
സര്‍ക്കാരിനെയോ മുന്നണിയേയോ ദുര്‍ബലപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകാനുള്ള സാധ്യത പുതിയ നിലപാടുകളിലുടെ ഇല്ലാതാക്കിയെന്നും ബാഹ്യശക്തികളാണു ഭരണകൂടത്തിന്റെ അജന്‍ഡകള്‍ തീരുമാനിക്കുന്നതെന്നും സുധീരന് തിരിച്ചടിച്ചു.
സര്‍ക്കാരിന്റെ തീരുമാനത്തിലുള്ള അതൃപ്തി സുധീരന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും സര്‍ക്കാരിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കില്ലെന്ന് സുധീരന് പറയുന്നുമുണ്ട്. എന്നാല്‍ സുധീരന്റെ വാക്കുകളെ അത്രയ്ക്കങ്ങു വിശ്വസിക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതിച്ഛായ രക്ഷിക്കാന്‍ സുധീരന് കളിച്ച കളികള്ക്കെല്ലാം മറുപടി കൊടുക്കാനാണ് ഗ്രൂപ്പ് മറന്ന് കോണ്‍ഗ്രസ് ഒന്നാകെ തീരുമാനിച്ചിട്ടുള്ളത്. ബദല്‍ നീക്കങ്ങളുമായി എ, ഐ ഗ്രൂപ്പുകള്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എ ഗ്രൂപ്പു നേതാക്കളായ ഹസനും മന്ത്രി കെ.സി. ജോസഫും ഇന്നലെ സുധീരനെ കടന്നാക്രമിക്കാന്‍ മടിച്ചില്ല. എന്നാല്‍ പരസ്യ നിലപാടു സ്വീകരിക്കാതെ തന്ത്രപരമായ നയം സ്വീകരിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
അതേസമയം, സുധീരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഇരു ്രഗൂപ്പുകളും ആലോചിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെ നിലപാടുകള്‍ സര്‍ക്കാരിനെ പൊതുജനമധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കാന്‍ മാത്രമെ സഹായിക്കുകയുള്ളുവെന്നാണ് രണ്ടു ഗ്രൂപ്പുകളുടെയും പരാതി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സുധീരന്റെ വിമതശബ്ദം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: