തിരുവനന്തപുരം: ഞായറാഴ്ചത്തെ ഡ്രൈ ഡേ നീക്കിയെങ്കിലും മദ്യവില്പന ശാലകള്‍ തുറന്നില്ല.
ഞായറാഴ്ചത്തെ മദ്യവില്പ്പനയ്ക്കുള്ള വിലക്ക് നീക്കി ഉത്തരവിറങ്ങിയെങ്കിലും അബ്കാരി ചട്ടത്തില്‍ ഇത് ഉള്‍പ്പെടുത്തിയില്ലെന്നാണ് പുതിയവിവാദം. അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെ ഞായറാഴ്ചത്തെ മദ്യവില്‍പ്പനയ്ക്ക് നിയമ സാധുത ലഭിക്കില്ലെന്നതാണ് പുതിയ ആശയക്കുഴപ്പത്തിന് കാരണമായത്.
അതിനാല്‍ തന്നെ സംസ്ഥാനത്തെ പല ബാറുകളും ബിവ്റജസ് ഔട്ട്ലെറ്റുകളും ഇന്ന് തുറന്നില്ല. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയുണ്ടെങ്കില്‍ തുറക്കാനാകുമായിരുന്നെങ്കിലും അത് ഉണ്ടകാതിരുന്നതിനാല് ഇന്ന് ഔട്ട്ലെറ്റുകള് തുറക്കാന്‍ കഴിഞ്ഞില്ലെന്ന് ബിവ്കോ അധികൃതര്‍ പറഞ്ഞു. തിടുക്കത്തില്‍ മന്ത്രിസഭായോഗം വിളിച്ച് ഡ്രൈ ഡേ പിന്‍വലിച്ചെങ്കിലും അബ്കാരി ചട്ടം ഭേദഗതി ചെയ്ത് ഇത് നിയമമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ല. ഇതാണ് ഇപ്പോള്‍ ഉ്ണ്ടായ പ്രതിസന്ധിക്ക് കാരണം.
ഡ്രൈ ഡേ പിന്‍വലിച്ച് ഉത്തരവ് ഇറക്കിയെങ്കിലും ഫലത്തില്‍ ഈ ഞായറാഴ്ചയും ഡ്രൈ ഡേയായി തുടര്‍ന്നു.
അതേസമയം പത്തോളം ജില്ലകളില്‍ ഭൂരിഭാഗം ബവ്കോ വില്പനകേന്ദ്രങ്ങളും തുറന്നതായി അധികൃതര്‍ അറിയിച്ചു. എക്സൈസ് അനുമതി ലഭിക്കുന്നതിനനുസരിച്ച് മറ്റുള്ളവയും തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: