വാഷിങ്ടെണ്‍: ന്യൂയോര്‍ക്കില്‍ പട്രോളിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പോലീസുകാരെ അജ്ഞാതന്‍ വെടിവെച്ചു കൊലപ്പെടുത്തി. ബ്രൂക്ക്ലൈനിലാണ് പോലീസുകാര്‍ക്കെതിരെ ആക്രമണമുണ്ടായത്.
സംഭവത്തിന് ശേഷം അക്രമിയെന്ന് കരുതുന്ന ഇസ്മയില്‍ ബ്രിന്‍സ്ലി സമീപത്തെ ബ്രൂക്ക്ലിന്‍ സബ്വേയിലേക്ക് സ്റ്റേഷനിലേക്ക് ഓടിക്കയറിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചതായും പോലീസ് അറിയിച്ചു.
സംശയകരമായ സാഹചര്യത്തില്‍ പിടികൂടുന്ന കറുത്തവര്‍ഗക്കാരെ പോലീസ് കൊലപ്പെടുത്തുന്നതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് കൃത്യം നിര്‍വഹിച്ച ശേഷം പ്രതി വിളിച്ചു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പോലീസുകാര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
അനധികൃത സിഗരറ്റ് കച്ചവടം നടത്തിയതിന് ജൂലായില്‍ പോലീസ് പിടികൂടിയ കറുത്തവര്ഗക്കാരന് എറിക് ഗാര്‍ണര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അരിസോണയിലും ക്ലീവ് ലാന്‍ഡിലും ഫെര്ഗൂസണിലുമൊക്കെ സമാനമായ വംശീയകൊലപാതകങ്ങള്‍ നടന്നതോടെ അമേരിക്കയില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് ഒബാമയുടെ ഭരണകാലത്താണ് കറുത്തവര്‍ഗക്കാര്‍ക്കെതിരായ പോലീസിന്റെ വംശീയകൊലകള്‍ വര്‍ധിച്ചതെന്നത് പ്രതിഷേധക്കാരെ രോഷംകൊള്ളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: