ഇസ്ലാമാബാദ്: പാക്ക് തലസ്ഥനമായ ഇസ്ലാമബാദില്‍ സൈന്യം ഭീകരരെ ശക്തമായി അടിച്ചമര്‍ത്തി വരുന്നു. വിദേശികളുള്‍പ്പടെ മൂന്നൂറിലധികം ഭീകരരെയാണ് പാക്കിസ്ഥാന് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
പെഷവാര്‍ സ്ക്കൂളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന് രാജ്യവ്യാപകമായി ഭീകരര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച പെഷവാര്‍ സ്ക്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 148 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിലധികവും കുട്ടികളായിരുന്നു.
ഭീകരര്‍ക്കെതിരായി നടത്തിയ നീക്കത്തില്‍ അയുധധാരികളായ സൈനികര്‍, ബോംബ് സ്ക്വാഡുകള്‍, കമ്മാന്‍ഡോസ് എന്നിവരെ കൂടാതെ ആറ് സംഘങ്ങളായി തിരിഞ്ഞ പോലീസ് നായകളും അണിനിരന്നിരുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് ബസ് ടെര്‍മിനലുകളിലും പണി തീരാത്ത കെട്ടിടങ്ങളിലും സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചിലുകള്‍ നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തിരച്ചിലിനായുള്ള അടുത്ത ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ മുതല്‍ സ്ക്കൂളുകളും കോളേജുകളും അടച്ചിടണമെന്ന് അറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: