ഇസ്ലാമാബാദ്: അടുത്ത വര്‍ഷം ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പോടെ പാക്കിസ്ഥാന് ഓള് റൗണ്ടര്‍ ഷഹീദ് അഫ്രീദി ഏകദിന ക്രിക്കറ്റിനോട് വിടപറയും. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.ഫെബ്രുവരി 14നാണ് ലോകകപ്പ് ആരംഭിക്കുന്നത്.
ട്വന്റി-20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അഫ്രീദി വ്യക്തമാക്കി. ട്വന്റി-20യില്‍ പാക്ക് ടീമിനെ നയിക്കുന്നത് അഫ്രീദിയായിരിക്കുമെന്നും സൂചനയുണ്ട്.
പാക്ക് താരങ്ങളില്‍ താനാണ് വിരമിക്കല്‍ പ്രഖ്യാപനം ഔദ്യോഗികമായി നടത്തുന്ന ആദ്യ താരമെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.
മുന്‍ കാലങ്ങളില്‍ മറ്റു താരങ്ങള്‍ ഇതേ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ താന്‍ ഇതേ കുറിച്ച് തീരുമാനമെടുത്തിരുന്നു. എന്റെ തീരുമാനം ഞാന്‍ ബോര്‍ഡിനെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ബോര്‍ഡ് ഇതുവരെ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് ഏകദിനങ്ങളില്‍ നിന്ന് പുറത്തു പോകണം. എന്റെ ആരാധകര്‍ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
34 വയസുകാരനായ അഫ്രീദി പാക്കിസ്ഥാനു വേണ്ടി 389 ഏകദിനങ്ങളും 27 ടെസ്റ്റുകളും 77 ട്വന്റി-20യും കളിച്ചിട്ടുണ്ട്.
ഏകദിനത്തിലെ വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും അഫ്രീദിയുടെ പേരില്‍ തന്നെ. 1996ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ഏകദിനത്തില്‍ 400 വിക്കറ്റിനും 8000 റണ്‍സിനും തൊട്ടരികിലാണ് അഫ്രീദി. ഈ കടമ്പ കടക്കാന്‍ ലോകകപ്പോടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. നിലവില്‍ 391 വിക്കറ്റും 7870 റണ്‍സും അഫ്രീദി നേടിയിട്ടുണ്ട്.
2010ല്‍ ഇംഗ്ലണ്ടില്‍ വച്ച് ആസ്ട്രേലിയ്ക്കെതിരായി നടന്ന പരമ്പരയോടെ അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: