ന്യൂദല്‍ഹി: മതംമാറ്റപ്പെട്ടവര്‍ സ്വമേധയാ തിരിച്ചുവരുന്നതിനെ സഹായിക്കേണ്ടത് ദേശീയാവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്വന്തം വീടുപേക്ഷിച്ച് പോയവര്‍ തിരിച്ചുവരുന്നതുപോലെയാണിതെന്നും അതിനെ സഹായിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയിലെ രോഹിണി സെക്ടര്‍10 ശബരിഗ്രാമില് സംഘടിപ്പിച്ച വനവാസി രക്ഷാപരിവാര് കുംഭില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.
ഹിന്ദുപരിവാര്‍ സംഘടനകള്‍ നടത്തുന്ന ‘ഘര്‍ വാപസി’ പരിപാടി നല്ല കാര്യം. ദേശത്തിനുവേണ്ടിയുള്ളതാണത്. വനവാസികളെ സംരക്ഷിക്കുകയെന്നത് ദേശീയകര്ത്തവ്യമാണ്. വനവാസികള്‍ വഞ്ചിതരാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. നമ്മുടെ സംസ്കാരവും ആദ്ധ്യാത്മികതയും എല്ലാം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്നത് വനവാസി സഹോദരരാണ്. വനവാസികളെ രക്ഷിക്കണമെന്ന് പറയുന്നതിനു കാരണം തന്നെ നമ്മുടെ രക്ഷ അവരില്‍ എന്നതിനാലാണ്. സമൂഹത്തിന്റെ അവിഭാജ്യഘടകമായി വനവാസികളെ മാറ്റണമെന്നും മോഹന്‍ ഭാഗവത് നിര്‍ദേശിച്ചു.
സേവനത്തിന്റെ പേരില്‍ ക്രൈസ്തവ മിഷണറിമാര്‍ വനവാസികളെ മതംമാറ്റത്തിന് വിധേയമാക്കുകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഗാള്‍ പറഞ്ഞു. ഇത്തരത്തില്‍ ക്രിസ്ത്യാനികളായി മാറിയ നമ്മുടെ സഹോദരങ്ങളെ തിരികെ എത്തിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വം. അവരെ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യവും, സിംഗാള്‍ പറഞ്ഞു.
രാജ്യത്തു ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതംമാറ്റമല്ല നടക്കുന്നതെന്നും സ്വന്തം വീട്ടിലേക്കുള്ള മടങ്ങിവരവു മാത്രമാണെന്നും ഹരിദ്വാര്‍ ഭാരതമാതാ മന്ദിര്‍ മഠാധിപതി സ്വാമി സത്യമിത്രാനന്ദജി മഹാരാജ് പറഞ്ഞു. ഇതുമൂലം ആര്‍ക്കെങ്കിലും വേദനയുണ്ടാകുന്നുണ്ടെങ്കില്‍ ആ വേദനകള്‍ പതുക്കെ മാറിക്കൊള്ളും. നിര്‍ബന്ധിത മതംമാറ്റം തടയേണ്ടതാണ്. നിയമം ഉണ്ടാക്കുകയാണെങ്കില്‍ എല്ലാവര്ക്കും ബാധകമായതായിരിക്കണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. വനവാസി കല്യാണാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിന് വനവാസികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: