തൃശൂര്‍: ആലപ്പുഴ കണ്ണാര്‍ക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരം തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതി ലതീഷ് പി.ചന്ദ്രന് ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി.
തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ തലവന്‍ ആര്.കെ.ജയരാജന് മുന്‍പാകെയാണ് ലതീഷ് കീഴടങ്ങിയത്. ലതീഷിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.
സംഭവത്തില്‍ ഉന്നത തലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് കീഴടങ്ങാന്‍ എത്തിയ പ്രതി ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കേസുമായി ബന്ധമില്ലെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം കേസിലെ മറ്റ് നാല് പ്രതികള്‍ ഇന്നും കീഴടങ്ങാന്‍ എത്തില്ലെന്നാണ് സൂചന. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. എല്ലാ പ്രതികളോടും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് മുഹമ്മയ്ക്ക് സമീപം കണ്ണാര്‍ക്കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സിപിഎം വിഭാഗീയതയെ തുടര്‍ന്നാണ് സ്മാരകം തകര്‍ത്തതെന്നും അഞ്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: