ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 55 ഭീകരരെക്കൂടി ഉടന്‍ തൂക്കിലേറ്റുമെന്ന് പാക് സര്‍ക്കാര്‍. ജയിലില്‍ കഴിയുന്ന 500ല്‍ അധികം ഭീകരവാദികളില്‍ പ്രസിഡന്റ് ദയാ ഹര്‍ജി തള്ളിയ 55 പേരുടെ വധശിക്ഷയായിരിക്കും ആദ്യം നടപ്പിലാക്കുക.
പെഷവാറിലെ സൈനിക സ്കൂളില്‍ താലിബാന് ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വധശിക്ഷ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രസിഡന്റ് മന്മൂണ് ഹുസൈന് ദയാഹര്‍ജി തള്ളിയ 55 ഭീകരവാദികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ആറു ഭീകരരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 55 പേരുടെ വധശിക്ഷ കൂടി നടപ്പാക്കാനുള്ള നീക്കം നടക്കുന്നത്.
കോടതികള്‍ വധശിക്ഷയ്ക്ക് വിധിച്ച 500ല്‍ അധികം ഭീകരരില്‍ പ്രസിഡന്റ് ദയാഹര്‍ജി തള്ളുന്നവരുടെയെല്ലാം ശിക്ഷ നടപ്പാക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി വ്യക്തമാക്കി.
ഇതിന്റെ പേരില്‍ വിവിധ ഭീകരവാദ ഗ്രൂപ്പുകള്‍ ഏതുതരത്തിലുള്ള പ്രകോപനങ്ങള്‍ക്ക് തുനിഞ്ഞാലും അതെല്ലാം നേരിടാന്‍ രാജ്യം തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: