കൊച്ചി: അനശ്വരപ്രണയത്തിന്റെ പ്രതീകമായ താജ്മഹല്‍ കൊച്ചിയിലെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച ഷോപ്പിംഗ്, അമ്യൂസ്മെന്റ് എക്സിബിഷന് താജ് എക്സ്പോ 2015ന്റെ ഭാഗമായാണ് താജ്മഹലിന്റെ പകര്‍പ്പ് കൊച്ചിയില്‍ പണിതുയര്‍ത്തിയിരിക്കുന്നത്. പ്രൊഫ. കെ. വി. തോമസ് എംപി, കൊച്ചി മേയര്‍ ടോണി ചമ്മണി, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് താജ്മഹല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുന്നത്.
ബംഗളൂരുവിലെ പ്രശസ്ത അമ്യൂസ്മെന്റ് പാര്‍ക്കായ ഫണ്വേള്ഡാണ് താജ് എക്സ്പോ 2015ന്റെ അണിയറ ശില്പികള്. 40 മീറ്റര്‍ ഉയരത്തിലുള്ള മിനാരങ്ങളാണ് താജ്മഹലിന്റെ തനിപ്പകര്‍പ്പിന് തിളക്കമേകുന്നത്. താജ്മഹലിന്റേതിന് സമാനമായ രീതിയില്‍ ഓരോ മിനാരത്തിലും മൂന്ന് തട്ടുകളും, രണ്ട് മട്ടുപ്പാവുകളുമുണ്ട്.
ആഗ്രയില്‍ ചെന്ന് താജ്മഹല്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് താജിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മറൈന്‍ ഡ്രൈവിലെ താജ് എക്സ്പോയില്‍ എത്തിയാല്‍ മതി.
വീട്ടുപകരണങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെയുള്ള ഉത്പന്നങ്ങളുടെ സ്റ്റാളുകളും വിപുലമായ ഫുഡ്കോര്‍ട്ടും വിദേശ രാജ്യങ്ങളില്‍ പ്രശസ്തമായ ഫണ്‍ റൈഡുകളും എക്സ്പോയില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിപുലമായ ഭക്ഷണസ്റ്റാളുകളും ഒരുക്കിയിരിക്കുന്നു.താജ് എക്സ്പോ 2015 ഫെബ്രുവരി 10ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: