ചങ്ങനാശേരി: മുനിസിപ്പല്‍ 21-ാം വാര്‍ഡില്‍ 28-ാം തീയതി നടക്കുന്ന ഉപരെഞ്ഞെടുപ്പില് ബി.ജെ.പിയുടെ അനിത. നാലാംഘട്ട പ്രചരണത്തില്‍ എതിര് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുന്നു. നിലവില്‍ എല്‍ഡിഎഫിന് 19ഉം യുഡിഎഫിന് 17നും അംഗങ്ങളാണ് ഉള്ളത്. യുഡിഎഫിലെ ഒരംഗത്തിന് കോടതി വിധിയെത്തുടര്‍ന്ന് കൗണ്‍സിലില്‍ വോട്ടവകാശമില്ല. മുന്‍ ചെയര്‍പേഴ്സണ്‍ സ്മിതാ ജയന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. എല്ഡഎഫിന്റെയും യുഡിഎഫിന്റെയും വികസന വിരുദ്ധ നിലപാട്കണ്ട് മനസ്സു മടുത്ത പെരുന്നയിലെ വോട്ടര്‍മാര്‍ ഇക്കുറി ബിജെപിയെ വിജയിപ്പിക്കുമെന്നാണ് പൊതുവെ വിലയിരുത്തല്‍. മുനിസിപ്പല്‍ ഭരണം ഇടതുപക്ഷത്തായതിനാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് പരിചയവും സ്ത്രീവോട്ടര്‍മാരുടെ ഇടയിലുളള സ്വാധീനവും ബിജെപി സ്ഥാനാര്‍ത്ഥി അനിത.ബിയ്ക്ക് വന്‍ ഭൂരിപക്ഷവും ഉറപ്പാക്കുന്നു. ബിജെപി ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘപരിവാറിലെ പ്രമുഖരുടെ നിരയാണ് പെരുന്ന 21-ാം വാര്‍ഡില്‍ ഇലക്ഷന്റെ ചുക്കാന്‍ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: