ട്രിപ്പോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ചു വിദേശികള്‍ അടക്കം പത്ത് പേര് കൊല്ലപ്പെട്ടു. അഞ്ച് ലിബിയന്‍ അംഗരക്ഷകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
മധ്യ ട്രിപ്പോളിയയിലെ പ്രശസ്തമായ കൊറിന്തിയ ഹോട്ടലില്‍ ആണ് ഭീകരാക്രമണം ഉണ്ടായത്. ഹോട്ടലിലേക്ക് നാല് ആയുധധാരികള്‍ ഇരച്ചു കയറുകയും വെടിയുതിര്‍ക്കുകയും ചെയ്തു. കാര്‍ബോംബ് സ്ഫോടനവും നടത്തി. വെടിവയ്പിലാണ് വിദേശീയര്‍ കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രിപ്പോളി ശാഖ ട്വിറ്ററില്‍ വ്യക്തമാക്കി. ലിബിയയിലെ അല്‍ക്വയ്ദ ഭീകരന് അബു അനസ് അല്‍ ലിബിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് ഭീകരര്‍ അറിയിച്ചത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: