ന്യൂദല്‍ഹി: ഗോര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജിഎന്‍എല്‍എഫ്) സ്ഥാപകനേതാവ് സുഭാഷ് ഘീസിങ്ങ് അന്തരിച്ചു.
1980ലാണ് ജിഎന്‍എല്‍എഫ് സ്ഥാപിക്കപ്പെട്ടത്. 1988 മുതല്‍ 2008 വരെ ഡാര്‍ജീലിങ് ഗൂര്‍ഖാ കൗണ്‍സിലിന്റെ അദ്ധ്യക്ഷനുമായിരുന്നു സുഭാഷ് ഘീസിംഗ്.
22 ജൂണ്‍ 1936ന് സെന്റ് റോബര്‍ട്ട് ഹൈസ്ക്കൂളില്‍ നിന്നും വിട്ട ശേഷം 1954 ല്‍ ഇന്ത്യന്‍ കരസേനയിലെ ഗൂര്‍ഘാ റൈഫിള്‍സില്‍ ഒരു സൈനികനായി ചേരുകയായിരുന്നു.
മെട്രിക്കുലേഷന്‍ 1959 പൂര്‍ത്തിയാക്കിയ ശേഷം സൈനികജീവിതം 1960 ല്‍ അവസാനിപ്പിച്ച് ഘീസിങ്ങ് ഡാര്ജീലിങ്ങിലേയ്ക്കു മടങ്ങി.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്ത്ഥിയായിരിയ്ക്കുമ്പോഴാണ് ഘീസിങ്ങ് തന്റെ ദീര്ഘകാലരാഷ്ട്രീയ ജീവിതത്തിനു തുടക്കമിടുന്നത്.ഡാര്‍ജിലിങ്ങ് മലനിരകളിലെ ദുസ്സഹമായ ജീവിതസൗകര്യങ്ങള്ക്കെതിരേ മുന്നേറ്റം സംഘടിപ്പിച്ച ഘീസിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് പഠനം ഉപേക്ഷിച്ച് തരുണ്‍ സംഘിന്റെ ജനറല്‍ സെക്രട്ടറിയായി.
1979 ഏപ്രില്‍ 22 നു നേപ്പാളി ഭാഷ സംസാരിയ്ക്കുന്നവര്ക്കു വേണ്ടി ഗൂര്‍ഖാ ലാന്‍ഡ് എന്ന ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു കൊണ്ട് ഘീസിങ്ങിന്റെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭങ്ങള്‍ ആരഭിച്ചു. ഈ ആവശ്യം സാക്ഷാത്കരിയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഗോര്‍ഖാലാന്‍ഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ രൂപീകരണവും.
നീണ്ടകാലത്തെ രക്തച്ചൊരിച്ചിലുകള്‍ക്കും, കലാപത്തിനും ശേഷം 1988 ഓഗസ്റ്റ് 22 നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഡാര്‍ജിലിങ്ങില്‍ ഒരു സ്വയം ഭരണ സംവിധാനം ഒരുക്കുന്നതിനുള്ള ഒരു കരാറില്‍ ലിബറേഷന്‍ ഫ്രണ്ട് ഒപ്പുവെച്ചു.
പില്ക്കാലത്ത് ബിമല്‍ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖാ ജന്‍ മുക്തിമോര്‍ച്ചയുടെ ആവിര്‍ഭാവത്തോടെ ലിബറേഷന്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സ്വാധീനം ഗണ്യമായിക്കുറയുകയും ഘീസിങ്ങിന്റെ പ്രഭാവം ഏതാണ്ട് നഷ്ടപ്പെടുകയും ചെയ്തു.
ജയ്പാല് ഗുരിയിലേയ്ക്ക് താമസം മാറ്റിയ ഘീസിങ്ങ് 2011 ല്‍ ഒരു രാഷ്ടീയ തിരിച്ചു വരവിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: