ചെന്നൈ: തമിഴ്നാടു സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നേറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുവിശേഷകന് സി. ഉമാശങ്കറിന് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പു മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇയാള്‍ക്കെതിരെ എന്തു നടപടി എടുക്കണമെന്നതിന് സര്‍ക്കാര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം.സര്‍ക്കാരിന്റെ നടപടികളെ വെല്ലുവിൡച്ച് ഇയാള്‍ മാധ്യമങ്ങളെ കാണുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുകയാണ്.
മാത്രമല്ല സര്‍ക്കാര്‍ നടപടികളെ ഇയാള്‍ വര്‍ഗീയമായി ചിത്രീകരിക്കുകയുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാളുടെ സുവിശേഷ പ്രസംഗം മതവൈരം വളര്‍ത്തുന്നുണ്ടെന്ന് കന്യാകുമാരി കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നീങ്ങുന്നത്. താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും ഇപ്പോള്‍ ക്രിസ്തുമത വിശ്വാസിയാണെന്നാണ് ഇയാള്‍ പറയുന്നത്.
ഇയാളുടെ സുവിശേഷ അധികപ്രസംഗങ്ങള്‍ തലവേദനയായതോടെ ഏതാനും മാസം മുന്‍പ് സര്‍ക്കാര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ അതിനു മറുപടി നല്‍കിയല്ല.സര്‍ക്കാരിനെ നിയമപരമായി നേരിടുമെന്നാണ് ഇയാള്‍ പറയുന്നത്.
ഭരണഘടനയല്ല, ക്രിസ്ത്യാനികള്‍ക്ക് ബൈബിളും മുസഌമുകള്ക്ക് ഖുറാനും ഹിന്ദുക്കള്‍ക്ക് ഗീതയുമാണ് ആദ്യ ഗ്രന്ഥമെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു.എന്റെ പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗശാന്തിയുണ്ടാകുന്നു. അത് യേശുവിന്റെ ശക്തിയാണ്. ഉമാശങ്കര്‍ പറയുന്നു.
സുവിശേഷം പറഞ്ഞു നടക്കുകയും വര്‍ഗീയത വളര്‍ത്തുകയും ചെയ്യുന്ന ഇയാളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം. ഹിന്ദു മുന്നണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
51 കാരനായ ഉമാശങ്കര്‍ 90 ബാച്ചില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ പൊതുസുവിശേഷ യോഗങ്ങളും രോഗശാന്തി ശുശ്രൂഷകളും നടത്തിവരികയാണ്.
സര്‍ക്കാര്‍ ഇയാളുടെ ഇത്തരം പരിപാടികള്‍ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ഇയാള്‍ ഇവ തുടരുകയാണ്.സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഇയാളുടെ സുവിശേഷ പരിപാടികള്‍.
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം പാപികളായ ഹിന്ദുക്കളോടുള്ള ദൈവരോഷമാണെന്ന് പ്രസ്താവനയിറക്കിയയാളാണ് ഇയാള്‍. സിവില്‍ സര്‍വ്വീസിലിരുന്ന് സുവിശേഷപരിപാടികള് സംഘടിപ്പിക്കാന്‍ ഇയാള്‍ക്ക് സാധ്യമല്ല. അല്ലെങ്കില്‍ രാജിവച്ചേ ഇതു സാധ്യമാകൂ. പ്രമുഖ അഭിഭാഷകര്‍ പറയുന്നു.
ഉമാശങ്കറിന്റെ അമ്മ ക്രിസ്ത്യാനിയാണ്. അച്ഛന് ഹിന്ദുവും( പല്ലാര്‍ സമുദായം) . ജനനസര്‍ട്ടിഫിക്കറ്റില്‍ ക്രിസ്തുമതം എന്നാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ 84ല്‍ അച്ഛന് ഇയാളെ ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്യിച്ചിരുന്നു.ആ സമയത്താണ് പേര് അശോക് എന്ന പേര് മാറ്റി ഉമാശങ്കര്‍ എ ന്നാക്കിയത്. മതംമാറി അച്ഛനുള്‍പ്പെട്ട പിന്നോക്ക സമുദായ അംഗമായതായി സര്‍ട്ടിഫിക്കറ്റ് വാങ്ങി. അതുപയോഗിച്ച്, പിന്നോക്കക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേടിയെടുത്താണ് ഇയാള്‍ ഉന്നത പദവികളില്‍ എത്തിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: