180. ശൂലപ്രഹാരനിര്ഭിന്നചിക്ഷുരാസുവിമുക്തിദാഃ – ശൂലം കൊണ്ടുള്ള പ്രഹരമേറ്റു നിശ്ശേഷം ഭിന്നമായിത്തീര്ന്ന ശരീരത്തില്‍നിന്ന് ചിക്ഷുരന്റെ പ്രാണങ്ങളെ മോചിപ്പിച്ചവള്‍.
ചിക്ഷുരന്‍ വീരനും ശക്തനുമായിരുന്നു. ചിക്ഷുരന്റെ ശരവര്‍ഷത്തെ തന്റെ ശരങ്ങള്‍കൊണ്ടു ഛേദിച്ച ദേവി ചികുരന്റെ കൊടിയും തേരും നശിപ്പിച്ചു. സാരഥിയെ വധിച്ചു. ചികുരന്‍ കുപിതനായി ദേവിയുടെ നേര്‍ക്കു പാഞ്ഞുചെന്ന് ദേവിയുടെ വാഹനമായ സിംഹത്തിന്റെ മൂര്‍ദ്ധാവിലും ദേവിയുടെ ഭുജത്തിലും വാള്‍കൊണ്ടു വെട്ടി. ദേവിയുടെ കൈയില്‍ കൊണ്ട വാള് പൊടിഞ്ഞുപോയി. കോപിച്ച അസുരന് തന്റെ ശൂലം ദേവിയുടെ നേര്‍ക്ക് എറിഞ്ഞു. അതിനെതിരെ ദേവി പ്രയോഗിച്ച ശൂലം ചിക്ഷുരന്റെ ശുലത്തോടൊപ്പം ചിക്ഷുരനെയും പല കഷണങ്ങളായി നുറുക്കി. ചിക്ഷുരന്‍ മരിച്ചു. ചിക്ഷുരന്റെ പ്രാണങ്ങള്‍ക്കു ദേവി മോക്ഷം കൊടുത്തു എന്നാണ് നാമത്തില്‍ പറയുന്നത്. ദേവിയുടെ ആയുധമേറ്റു മരിച്ച ചിക്ഷുരന്‍ ശാശ്വതമായ മോക്ഷമാണു ലഭിച്ചത്.
181. സിംഹതാഡനനിര്ധൂതചാമരാസുരശീര്ഷകാഃ – സിംഹത്തിന്റെ അടിയേറ്റു തെറിച്ചുപോയ ചാമരാസുരന്റെ ശിരസ്സോടുകൂടിയവള്. മഹിഷാസുരന്റെ സേനാനായകന്മാരില്പ്പെട്ട ഒരു അസുരനാണു ചാമരന്‍. ആനപ്പുറത്തേറി യുദ്ധത്തിനെത്തിയ ചാമരന്റെ ശിരസ്സ് ദേവീവാഹനമായ സിംഹം അടിച്ചു തെറിപ്പിച്ചതായി ദേവീമാഹാത്മ്യം മൂന്നാം അദ്ധ്യായം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: