തൃശൂര്‍: അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍, ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ് ഉള്‍പ്പടെ 25 ഓളം പരിക്കേറ്റു.
തേക്കെ ഗോപുരനടയില്‍ നിന്ന് പ്രകടനമായെത്തിയ ആയിരക്കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകരെ അസി.സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള നുറൂക്കണക്കിന് വരുന്ന പോലീസ് സംഘം തടയുകയായിരുന്നു.
കോഴക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി കളക്ട്രേറ്റിന് മുന്നിലേക്ക് വന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്.ഹരി, വൈസ് പ്രസിഡന്റ് ബാബു വല്ലച്ചിറ, രതീഷ് ചീരാത്, ഷൈന്‍ നെടിയിരിപ്പില്‍, പ്രനീഷ്, പ്രമില്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പെപ്പിന് ജോര്‍ജ്ജ് എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം മാണി തെളിവുകളുടെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് എ.നാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: കെ.കെ അനീഷ്കുമാര്‍ ,സംസ്ഥാന സംഘടന സെക്രട്ടറി കെ.പി ജോര്‍ജ്ജ്, സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ: കെ.എസ് ഷൈജു, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അഡ്വ:കെ.ആര് ഹരി, സംസ്ഥാന സമിതി അംഗം രഘുനാഥ് സി.മേനോന് എന്നിവര്‍ പ്രസംഗിച്ചു.
തെക്കേഗോപുരനടയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് യുവമോര്‍ച്ച നേതാക്കളായ ബാബു വല്ലച്ചിറ, അഡ്വ:അനൂപ് വേണാട്, എന്‍.എച്ച്. പ്രനീഷ്, അഡ്വ:രാംലാല്‍, എം.പി പ്രശാന്ത്, ബിനില്‍, മണ്ഡലം പ്രസിഡന്റുമാരായ, രതീഷ് ചീരാത്ത്, ഷൈന്‍ നെടിയിരുപ്പില്‍, പ്രമില്‍, ഗുരുവായൂരപ്പന്, ജിതിന്്ലാല്, സുഭാഷ് പാക്കത്ത്, ദിനില്‍, അജേഷ് കക്കറ, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: