തൃശൂര്‍: ഭാരോദ്വഹന മത്സരത്തില്‍ നാലാംദിനം രണ്ട് ദേശീയ ഗെയിംസ് റെക്കോര്‍ഡുകള്‍കൂടി പിറവിയെടുത്തു. പുരുഷന്മാരുടെ 94 കി.ഗ്രാം വിഭാഗത്തില്‍ മധ്യപ്രദേശിന്റെ നോഗീന്ദര് സിങ് 151 കി.ഗ്രാം ഉയര്‍ത്തി സ്നാച്ച് വിഭാഗത്തില്‍ റെക്കോര്‍ഡ് നേടിയപ്പോള്‍ പുരുഷന്മാരുടെ 105 കി.ഗ്രാം മത്സരത്തില്‍ ആന്ധ്രയുടെ വി. പ്രാഭകര്‍ 147.കി.ഗ്രാം ഉയര്‍ത്തി ഹരിയാനയുടെ വിപിന്‍കുമാറിന്റെ പേരിലുള്ള 145 കി.ഗ്രാം എന്ന സ്നാച്ച് റെക്കോര്‍ഡ് പഴങ്കഥയാക്കിയത്.
ഝാര്‍ഖണ്ഡിന്റെ മന്‍ജിത്ത് സിങിന്റെ 150 കിലോ എന്ന 2011-ലെ റെക്കോര്‍ഡാണ് നോഗീന്ദര് സിങ്ങ് തിരുത്തിയത്. മണിപ്പൂരും സര്‍വീസസും തങ്ങളുടെ രണ്ടാം സ്വര്‍ണം ഭാരോദ്വഹനത്തില്‍ നിന്ന് കരസ്ഥമാക്കി. 105 കി.ഗ്രാം വിഭാഗത്തില്‍ സര്‍വീസസിന്റെ പ്രഫുല്‍കുമാര്‍ ദുബെ ഇരുവിഭാഗങ്ങളിലുമായി 326 കി.ഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടിയപ്പോള്‍ 314 കി.ഗ്രാം ഉയര്‍ത്തിയ മഹാരാഷ്ട്രയുടെ വി.എ. ക്രിസ്റ്റഫറിനാണ് വെള്ളിമെഡല്‍.
പഞ്ചാബിന്റെ രസ്പാല് സിങ് 311 കി.ഗ്രാം ഉയര്‍ത്തി വെങ്കവും കരസ്ഥമാക്കി. 69 കി.ഗ്രാം വനിതാ വിഭാഗത്തില്‍ മണിപ്പൂരിന്റെ ഒ.ഗീതാ ദേവി 211 കി.ഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടി. മിസോറാമിന്റെ ലാല്ചാങ്മി 191 കി.ഗ്രാം ഉയര്‍ത്തി വെള്ളി നേടി. ആന്ധ്രയുടെ ജി.അരുണ റാണി 190 കി.ഗ്രാം ഉയര്‍ത്തി വെങ്കലം നേടി. 105 കി.ഗ്രാം മത്സരത്തില്‍ കേരളത്തിന് വേണ്ടിയിറങ്ങിയ സി.ആര്. കൃഷ്ണകുമാറാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചത്. നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: