ആലപ്പുഴ: ഓളപ്പരപ്പില്‍ സ്വര്ണ്ണമുകുളങ്ങള് വിരിയുന്നതു കാണാനുള്ള കേരളത്തിന്റെ കാത്തിരിപ്പിന് അന്ത്യം. കനോയിങ്ങിലും കയാക്കിങ്ങിലുമായി കേരളം ഇന്നലെ രണ്ട് സ്വര്‍ണ്ണപ്പതക്കങ്ങള്‍ തുഴഞ്ഞെടുത്തു. ഒരു വെള്ളിയും രണ്ട് വെങ്കലവും കൂടി ചേര്‍ന്നപ്പോള്‍ ആതിഥേയ പ്രകടനം ഗംഭീരം. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം പന്ത്രണ്ടിലെത്തി.
വനിതകളുടെ കനോയിങ് സിംഗിള്‍സ് 500 മീറ്ററില്‍ നിത്യാ കുര്യാക്കോസിന്റെ കനകവിജയമാണ് വേമ്പനാട്ടിലെ കുഞ്ഞോളങ്ങള്‍ ഇന്നലെ പാടി നടന്ന വീരഗാഥകളിലൊന്ന്. കനോയിങ് ഫോര്‍ 500 മീറ്ററില്‍ സുബി അലക്സാണ്ടര്‍, ആതിരാ ഷൈലപ്പന്‍, ബെറ്റി ജോസഫ് എന്നിവര്‍ക്കൊപ്പം നിത്യയും മിന്നിയപ്പോള്‍ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം രണ്ടായി. മത്സരിച്ച നാലിനങ്ങളിലും മെഡല്‍ നേടിയ നിത്യ ഗെയിംസിലെ താരപദവിയിലേക്കുയര്‍ന്നു.
പുരുഷ വിഭാഗം കയാക്കിങ് ഫോര്‍ 500 മീറ്ററില്‍ വിഷ്ണു രഘുനാഥ്, പ്രസന്ന കുമാര്‍, എം. രഞ്ജിത്ത്, സജീബ് എന്നിവര്‍ കേരളത്തിന് വെള്ളിത്തിളക്കം ചാര്‍ത്തി. വനിതകളുടെ കയാക്കിങ് ഡബിള്‍സ് 500 മീറ്ററില്‍ അനുഷാ ബിജു, ബിനുമോള്‍ സഖ്യവും പുരുഷ കനോയിങ് ഫോര്‍ 500 മീറ്ററില്‍ സൈമണ്‍ സിങ്, ബി. വിനു, കെ. ഹിരണ്‍ കുമാര്‍. ലോസഫ് ഫ്രാന്‍സിസ് കൂട്ടുകെട്ടും വെങ്കലങ്ങള്‍ വെട്ടിപ്പിടിച്ചു.
കയാക്കിങ് ഡബിള്‍സ് 500 മീറ്ററില്‍ രജിനാ കിറോയും സന്ധ്യാ കിസ്പ്പോട്ടയും ആന്‍ഡമാന്‍ നിക്കോബാറിനെ ജേതാക്കളാക്കിയത് മറ്റൊരു വാര്‍ത്ത എ. നാനാവോ ദേവിയും പി. എച്ച്. സോണിയാ ദേവിയും (മധ്യപ്രദേശ്) വെള്ളി ഉറപ്പിച്ചു.
പുരുഷന്മാരുടെ കനോയിങ് സിംഗിള്‍സ് 500 മീറ്ററില്‍ സര്‍വീസസിന്റെ ഒ. ജെമേഷ് ബോയ് സിങ്ങും തെലുങ്കാനയുടെ എം. നാഓബിയും മണിപ്പൂരിന്റെ ഒ. രാകേഷും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.
പുരുഷ കയാക്കിങ് ഫോര്‍ 500 മീറ്റര്‍ സര്‍വീസസിന്റെ പോരാളികളായ സി.കെ. മഹേഷ്, വിജയ് കുമാര്‍, ബി.എസ്. പുന്ദീര്‍, നരേന്ദ്രര്‍ കടേറ്റ് ടീം സുവര്‍ണ നേട്ടത്തിന് ഉടമകളായി. ഉത്തരാഖണ്ഡിനാണ് വെങ്കലം.
വനിതകളുടെ കനോയിങ് ഫോര്‍ 500 മീറ്ററില്‍ മധ്യപ്രദേശിന്റെ രാജേശ്വരി കുശ്റം, നമിതാ ചന്ദേല്‍, നാസിസ് മന്‍സൂരി, അഞ്ജലി വസിഷ്ഠ് എന്നിവര്‍ അടങ്ങിയ സംഘത്തിനാണ് വെള്ളി. മണിപ്പൂരിന് വെങ്കലം കൈവന്നു. ക്വയ്റക്പം ഇന്ദിര, ഹാവോ ബീജം സോണിക, ദസുമതി, ഒ. യായ്ഫാബി തുടങ്ങിയവര്‍ മണപ്പൂരിനുവേണ്ടി തുഴയെറിഞ്ഞു.
വനിതാ വിഭാഗം കയാക്കിങ് സിംഗിള്‍സ് 500 മീറ്ററില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ രജിനാ കിറോ ജേത്രി. കര്‍ണാടകയുടെ കെ. ട്വിഷായും മധ്യപ്രദേശിന്റെ പി.എച്ച്. സോണിയ ദേവിയും തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി മെഡല്‍ സ്വപ്നം പൂവണിയിച്ചു.
പുരുഷ വിഭാഗം കയാക്കിങ് ഡബിള്‍സ് 500 മീറ്ററില്‍ ഗോളി രമേഷ്, അജിത് സിങ് എന്നിവര്‍ സര്‍വീസസിന്റെ പാളയത്തില്‍ സ്വര്‍ണ്ണം എത്തിച്ചു. എച്ച്. പ്രേമനന്ദാ സിങ്, പി. പ്രസാദ് എന്നിവര്‍ തെലങ്കാനയ്ക്കുവേണ്ടി വെള്ളിയും ജി. വെങ്കടേഷ്, കെ.രാജാമണി എന്നിവര്‍ കര്‍ണാടകയ്ക്കുവേണ്ടി വെങ്കലവും കൊയ്തു.കനോയിങ് ഫോര്‍ 500 മീറ്ററില്‍ (പുരുഷന്മാരുടെ) നഫീസ് ഖുറേഷി, അരുണ്‍ നന്ദാല്‍, കെ. സാമനന്ദ സിങ്, അങ്കിത്ത് പച്ചേരി എന്നിവര്‍ മധ്യപ്രദേശിന്റെ ജഴ്സിയി യില്‍ സ്വര്‍ണ്ണം കൈക്കലാക്കി.
അമര്‍ജിത് സിങ്ങും പെര്മ്ജിത് സിങ്ങും വിവേക് കുമാറും പ്രകാന്ത് ശര്‍മ്മയും ചേര്‍ന്ന് സര്‍വീസസിനായി വെള്ളി വാരി. വനിതാവിഭാഗം കനോയിങ് സിംഗിള്‍സ് 500 മീറ്ററില്‍ എം. ഇനാ ഓച്ചാ ദേവി (മധ്യപ്രദേശ്) വെള്ളിയും സഞ്ജന (ദല്‍ഹി) വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: