തൃപ്രയാര്‍: കൊച്ചിയില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സഹസംവിധായക ബ്ലസിക്കും മറ്റും മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് തോട്ടാരത്ത് സായി നൈനേഷ് എന്ന് വിളിക്കുന്ന നൈനേഷ്(32) ആണ് പിടിയിലായത്.
കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ വലപ്പാട് പോലീസിന്റെ പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് നിരവധി നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാഗ്ലൂരില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് ജാക്സണ് കൊലേേക്കസില് പിടികൂടാനുള്ള കണ്ണാപി എന്നറിയപ്പെടുന്ന വിവേക് ബ്ലസിയുടെ ബോയ് ഫ്രണ്ടാണെന്ന് നൈനേഷ് പോലീസിനോട് പറഞ്ഞു.
ബ്ലസിക്ക് കൊക്കെയ്ന്‍ എത്തിച്ച് കൊടുത്തിരുന്നത് വിവേകാണെന്നും ഇയാള്‍ പറഞ്ഞു. ബ്ലസിയും വിവേകും മയക്കുമരുന്ന് വില്പനക്കായി നിരവധി തവണ തൃശൂരും വലപ്പാടും എത്തിയിട്ടുണ്ട്. വിവേക് ഗള്‍ഫിലേക്ക് കടന്നതായാണ് സുചന. പിടിയിലായ നൈനേഷ് ഇപ്പോള്‍ ബംഗളുരുവില്‍ ഫഌറ്റ് വാടകക്ക് എടുത്താണ് മയക്കുമരുന്ന് വില്പന നടത്തുന്നത്. വലപ്പാട്, അന്തിക്കാട്, പറവൂര്‍ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്.
കേരളത്തില്‍ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ഇയാള്തന്റെ വ്യാപാരം ബാംഗഌരിലേക്ക് മാറ്റുകയായിരുന്നു. കൊക്കൈന്‍ ഉള്‍പ്പടെയുള്ള മയക്കു മരുന്ന് വില്പന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. കേരളത്തിലേക്ക് വരുന്ന മയക്കു മരുന്ന് കടത്തിന്റെ ഇടലിലക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വലപ്പാട് സിഐ രതീഷ്കുമാര്‍,എസ്ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എതാനും ദിവസം മുമ്പ് പിടിയിലായ വ്യവസായി നിസാമുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: