ന്യൂദല്‍ഹി: വിവാഹത്തിന് മുമ്പ് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും സ്ത്രീധനം ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി. വിവാഹശേഷം ഭാര്യയോട് സ്വത്തോ പണമോ ആവശ്യപ്പെട്ടാല്‍ അതും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഭാര്യയെ വിഷം നല്കിയ ശേഷം കത്തിച്ച കേസില്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എം.വൈ.ഇഖ്ബാല്‍, പിനാകി ചന്ദ്ര ഘോസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
സ്ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെ കുടുംബത്തിന്റെ വാദം കോടതി തള്ളി. സാഹചര്യത്തെളികളെല്ലാം ഭീം സിംഗിനെതിരാണെന്നും ഹൈക്കോടതി വിധി ജീവപര്യന്തം ശരിവയ്ക്കുന്നതായും സുപ്രീം കോടതി ഉത്തരവിട്ടു.
1997 മേയിലാണ് ഭീം സിംഗും പ്രേമാദേവിയും വിവാഹിതരായത്. സെപ്തംബര്‍ 26ന് പൊള്ളലേറ്റു മരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതായും കണ്ടെത്തി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭീം സിഗിനെയും സഹോദരനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: