വന്നെന്റെ പൂമുഖ വാതിലില്‍ മുട്ടവെ
കണ്ടുഞാന്‍ മോഹനരാഗം.
ഒന്നുംപറയാതെ വന്നു നീ നില്ക്കുമ്പോള്
തിരവന്നു നിറയുന്നു കണ്ണില്‍
ഒരുകിന്നാരത്തിന്റെ ചിറകൊന്നടിച്ചപ്പോള്
വന്നു ചിരി നിന്റെ ചൊടിയില്‍
മുഖമതു പൊത്തിയ നാണം വിതുമ്പുന്ന
നേരത്തുമിന്നലിന് താളവട്ടം.
ചുറ്റു വിലക്കു തെളിക്കുന്ന സന്ധ്യയില്‍
ഒന്നിച്ചു കണ്ടതു മോര്‍ത്തു.
ചന്ദനം തൊട്ടനിന് നെറ്റിയില്‍ സിന്ദൂര-
കുറിതൊടുവിക്കുന്ന നിമിഷമോര്‍ത്തു.
പുഷ്പവൃഷ്ടിക്കന്നു സാക്ഷിയായ്ത്തീരുന്ന
സൗന്ദര്യമേറും മുഹൂര്‍ത്തമെന്നോ.
ഓരോകിനാവിന്റെ അന്ത്യത്തില്‍-
ഞാനതൊന്നോര്ത്തു ചിരിക്കും വെറുതെ.
പാഴ്വാക്കുവീഴാതെ നേരിന്റെ നോട്ടവും
കണ്ടിടും ഞാനെന്നുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: