കൊച്ചി:കോടതിയില്‍ ശ്രീശാന്തിന് അനുകൂലവിധി ഉണ്ടായാല്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും കേരളത്തില്‍നിന്നുള്ള സഞ്ജുവിന്റെ കാര്യത്തില്‍ വേവലാതിവേണ്ടെന്നും ബിസിസിഐ െൈവസ് പ്രസിഡന്റ് ടി.സി.മാത്യു. സസ്പെന്‍ഷനുശേഷം ശ്രീശാന്തിനെതിരേ ഒരു നടപടിയും ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പോലീസ് നടപടിയാണ് ശ്രീശാന്തിന്റെ പേരിലുള്ളത്. 9ാം തീയ്യതിയോടെ വിഷയത്തില്‍ തീരുമാനമാകുമെന്നാണ് ശ്രീശാന്ത് അറിയിച്ചിട്ടുള്ളത്.ശ്രീശാന്തിനെ ആക്രമിച്ചു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് തോന്നുന്നത്.കളിയില്‍ നല്ല നിലവാരത്തിലെത്തുമ്പോള്‍ സഞ്ജു ടീമിലുണ്ടാകും. എറണാകുളം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടി.സി.മാത്യു.
സര്‍ക്കാര്‍ സഹായംകൂടി ലഭ്യമായാല്‍ അഞ്ച് വര്‍ഷത്തിനുളളില്‍ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ സാധിക്കുമെന്നു ക്രിക്കറ്റിന്റെ എല്ലാമേഖലയിലും കേരളം ഇന്നു വളര്‍ച്ചയുടെ പാതയിലാണ്. പുതിയ ബിസിസിഎ ഉപാധ്യക്ഷ സ്ഥാനം സംസ്ഥാനത്തിനു എങ്ങനെ ഗുണകരമാക്കാം എന്നതായിരിക്കും തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയാകാന്‍ സംസ്ഥാനത്തിന് കഴിയാതെ വരുന്നതിനുകാരണം ഉയര്‍ന്ന ടാക്സ് ചുമത്തുന്നു എന്നതാണ്. ടിക്കറ്റിന് 48 ശതമാനമാണ് ടാക്സ്. മറ്റ് കളികള്ക്കെല്ലാം ടാക്സ് ഒഴിവാക്കുക പതിവാണ്.കൂടാതെ സംഘാടകരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. കായികരംഗം വളരണമെങ്കില്‍ കേരളത്തിനു പുതിയ കായികനയം ഉണ്ടാവേണ്ടതുണ്ട്. ഇൗ ലക്ഷ്യത്തിനായി എല്ലാ സ്കൂളുകളിലും ഏതെങ്കിലും ഒരു ഗെയിം നിര്‍ബന്ധമാക്കണം. ഇതിനായി പുതിയ ഓര്‍ഡിനന്‍സോ ബില്ലോ കൊണ്ടുവരേണ്ടതുണ്ട്. കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം കോംപ്ലക്സ് നിര്‍മിക്കുന്നതിനു പ്രഥമപരിഗണന നല്‍കും. 200 കോടി രൂപയെങ്കിലും ഇതിനു ചിലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള സ്ഥലത്തെ തടസങ്ങള്‍ മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍നിന്നും ഇന്ത്യക്കു നല്കുന്ന സഹായം 2.5 ബില്ല്യണ്‍ ഡോളര്‍ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ തുക 20 വര്‍ഷത്തിനിടയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി ഇന്ത്യയില്‍ ചിലവഴിക്കാനാവും.
ദേശീയഗെയിംസിനായി കാര്യവട്ടത്തു നിര്‍മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റിനായി മാത്രം വിട്ടു നല്കിയാല് കെസിഎ ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇതുസംബന്ധിച്ചു യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്കു താല്പര്യം ഇല്ല. ഐപിഎല്ലില്‍ കേരളത്തിനു സ്വന്തം ടീമെന്ന ലക്ഷ്യത്തിനു 2017ല്‍ ടീമുകളുടെ പുനര്‍നിര്‍ണയംവരെ കാത്തിരിക്കേണ്ടി വരും. 14 ജില്ലകളിലും ആധുനിക സൗകര്യങ്ങളോടെയുള്ള ക്രിക്കറ്റ് സ്റ്റേഡിയം എന്നതാണ് കെസിഎയുടെ ലക്ഷ്യം.
. എഐപിഎല്‍ ടീമുകളുടെ ഓഹരികള്‍ സംബന്ധിച്ചു വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ സൂക്ഷമ പരിശോധനക്കുശേഷമായിരിക്കും ഇനി ഓഹരികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിഎ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതിയംഗം ആര് ഗോപകുമാര്‍, ജിജോ സിറിയക് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: