ന്യൂദല്‍ഹി: രാജ്യത്ത് ടൂറിസം മേഖലയെ ശക്തിപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ 50 ടൂറിസം സര്‍ക്യൂട്ടുകള്‍ തയ്യാറാണെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ ലോക്സഭയില്‍ അറിയിച്ചു. രാജ്യത്തിന്റെ സാംസ്കാരികം, പൗരാണികം, പാരമ്പര്യം, ആത്മീയം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടതും മറ്റ് ടൂറിസം സര്‍ക്യൂട്ടുകളും ബന്ധിപ്പിച്ചുകൊണ്ടുള്ള വികസനമാണ് വിഭാവനം ചെയ്യുന്നത്.
പോര്‍ട്ട് ബ്ളെയര്‍ (ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍), കശ്മീര്‍ സര്‍ക്യൂട്ട്(ജമ്മു കശ്മീര്‍), ഡെസര്‍ട്ട് സര്‍ക്യൂട്ട് (രാജസ്ഥാന്), നേച്ചര്‍ ടൂറിസം സര്‍ക്യൂട്ട് (പശ്ചിമ ബംഗാള്‍), ബ്രാജ് ആഗ്രാ സര്‍ക്യൂട്ട്(ഉത്തര്‍ പ്രദേശ്), ഗാങ്ടോക്ക് (സിക്കിം) എന്നിവയാണ് കണ്ടെത്തിയിരിക്കുന്ന സര്‍ക്യൂട്ടുകള്‍.
സ്വദേശ് ദര്ശന് എന്ന പേരില്‍ സംയോജിത ടൂറിസം സര്‍ക്യൂട്ടും വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി അനുസരിച്ച് ബുദ്ധനുമായി ബന്ധപ്പെട്ട സര്‍ക്യൂട്ട്, ഹിമാലയന്‍, കോസ്റ്റല്‍, കൃഷ്ണ, വടക്ക്-കിഴക്കന്‍ എന്നിങ്ങനെയാണ് സര്‍ക്യൂട്ടുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതികള്‍ക്കായി ടൂറിസം മന്ത്രാലയം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കും. 2012 കാലയളവില്‍ 136 പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 929 കോടി രൂപയാണ് അനുവദിച്ചത്. 2013-14 കാലയളവില്‍ 261 പദ്ധതികള്‍ക്കായി 1801 കോടി രൂപ അനുവദിച്ചു. 2014-15 കഴിഞ്ഞ ഡിസംബര്‍ വരെ 53 പദ്ധതികള്‍ക്കായി 333 കോടി രൂപയാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: