വെള്ളക്കാരന് പണ്ടെങ്ങോ ഉണ്ടാക്കിയ അബ്കാരി നിയമത്തില്‍ തട്ടി ‘നീര’ ചെത്ത് കടലാസിലൊതുങ്ങുന്നു. കേരകര്ഷകനെയും കേരളത്തെതന്നെയും കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ പര്യാപ്തമായ നീര ചെത്ത് ഭരണമെന്നത് എന്തെന്നറിയാത്ത, രാഷ്ട്രീയ ഇച്ഛാശക്തി തൊട്ടുതെറിച്ചിട്ടില്ലാത്ത ഇടത് വലത് മുന്നണികള്‍ വീണ്ടും കുളമാക്കുന്നു.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സത്യന് മൊകേരി കേരകര്ഷന്റെ സ്വപ്നപദ്ധതിയായി അവതരിപ്പിച്ച നീര വെളിച്ചംകണ്ടില്ല. ഇന്നിതാ കൃഷി-എക്സൈസ് മന്ത്രിമാരുടെ ‘ഈഗോ’ വീണ്ടും നീരയുടെ കൂമ്പുനുള്ളുന്നു. ഒരുകാരണവശാലും കേരകര്ഷകന് രക്ഷപെട്ടുകൂടാ എന്ന വാശിയിലാണവര്‍. മുഖ്യമന്ത്രിക്ക് ഇത് പരിഹരിക്കാനെവിടെ നേരം?
യഥേഷ്ടം എല്ലാ കേരകര്‍ഷകരെയും നീരചെത്താന്‍ അനുവദിക്കും എന്ന് പ്രഖ്യാപിച്ച് കേരകര്‍ഷകരെ സ്വപ്നംകാണാന്‍ പ്രേരിപ്പിച്ച കൃഷിവകുപ്പ് മന്ത്രിക്ക് തന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയുമോ? മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ വീഞ്ഞുണ്ടാക്കിവിറ്റ് കോടികള്‍ സമ്പാദിക്കുന്നു. വീഞ്ഞുല്പാദനത്തില് ഫ്രാന്സിനൊപ്പമെത്താന് അവര്‍ മത്സരിക്കുമ്പോള്‍ കേരളത്തിലെ കേരകര്‍ഷകരെ കണ്ണീരിലാഴ്ത്താന്‍ മത്സരിക്കുന്നു രണ്ട് മന്ത്രിമാര്‍. ഇത്തരം കെടുകാര്യസ്ഥതയ്ക്കറുതിവരുത്താന് എന്തുകൊണ്ട് അധ്വാനശീലരായ കര്‍ഷകര്‍ക്കും അവരുടെ സംഘടനകള്‍ക്കും കഴിയുന്നില്ല?
കെ.വി. സുഗതന്, എരമല്ലൂര്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: